ബംഗാളില്‍ തൂങ്ങി മരിച്ച നിലയില്‍ ബിജെപി പ്രവര്‍ത്തകന്റെ മൃതദേഹം കണ്ടെത്തി; തൃണമൂല്‍ നടത്തിയ കൊലയെന്ന് ബിജെപി

ഗണേഷ് റോയിയുടെ മരണം കൊലപാതകമാണെന്നും പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നും ഗണേഷിന്റെ കുടുംബം ആരോപിച്ചു.

Update: 2020-09-13 15:58 GMT

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൂങ്ങി മരിച്ച നിലയില്‍ ബിജെപി പ്രവര്‍ത്തകന്റെ മൃതദേഹം കണ്ടെത്തി. ഗോഹത്ത് ഹൂഗ്ലി ജില്ലയിലെ ഗണേഷ് റോയ് എന്ന യുവാവിന്റെ മൃതദേഹമാണ് മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഗണേഷ് റോയിയുടെ മരണം കൊലപാതകമാണെന്നും പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നും ഗണേഷിന്റെ കുടുംബം ആരോപിച്ചു. റോയിക്കും കുടുംബത്തിനും ഭീഷണി ഉണ്ടായിരുന്നതായും അവര്‍ ആരോപിച്ചു. സംഘര്‍ഷം ഒഴിവാക്കാന്‍ പ്രദേശത്ത് വന്‍ പോലിസ് സന്നാഹം ക്യാംപ് ചെയ്യുകയാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ ഗോഹട്ട-ആരാംബാഗ് റോഡ് ഉപരോധിച്ചു.

ശനിയാഴ്ച വൈകീട്ടാണ് റോയിയെ കാണാതായത്. മരണംസംബന്ധിച്ച് ഊര്‍ജ്ജിത അന്വേഷണം നടത്തിവരികയാണെന്ന് പോലിസ് വൃത്തങ്ങള്‍ അറിയിച്ചു. ഗണേഷ് റോയിയുടെ മൃതദേഹം മരത്തില്‍ നിന്ന് തൂങ്ങിക്കിടക്കുന്നതിന്റെ ഭയാനകമായ വീഡിയോയ്‌ക്കൊപ്പം വീണ്ടും ജനാധിപത്യം കൊലപ്പെട്ടുവെന്ന് ബിജെപി ട്വീറ്റ് ചെയ്തു.


Tags:    

Similar News