സത്യംവിളിച്ചുപറയുന്നവരെ സര്‍ക്കാര്‍ രാജ്യദ്രോഹിയായി ചിത്രീകരിക്കുന്നു: ശിവസേനാ എംപി

സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ധൈര്യപ്പെടുന്നവര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

Update: 2021-02-05 12:58 GMT

ന്യൂഡല്‍ഹി: മോദി സര്‍ക്കാരിനെ കടന്നാക്രമിച്ച് ശിവസേനാ എംപി സഞ്ജയ് റാവത്ത്. സത്യം വിളിച്ചുപറയുന്നവരെ ഭരണകക്ഷിയായ ബിജെപി രാജ്യദ്രോഹിയോ ദേശവിരുദ്ധനോ ആക്കി മുദ്രകുത്തുകയാണെന്ന് എംപി സഞ്ജയ് റാവത്ത് കുറ്റപ്പെടുത്തി. സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ധൈര്യപ്പെടുന്നവര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

തങ്ങളുടെ അവകാശങ്ങള്‍ക്കായി പോരാടുന്നതുകൊണ്ടാണ് കര്‍ഷകരെ ദേശവിരുദ്ധരും ഖാലിസ്ഥാനികളും ആയി മുദ്രകുത്തുന്നതെന്ന് രാജ്യസഭയില്‍ സംസാരിക്കവേ ശിവസേന നേതാവ് വ്യക്തമാക്കി. 'സത്യം കേള്‍ക്കാന്‍ ഞങ്ങളോട് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ആവശ്യപ്പെടുന്നത് കേട്ടു. കഴിഞ്ഞ ആറ് വര്‍ഷമായി ഞങ്ങള്‍ സത്യം കേള്‍ക്കുന്നു, അസത്യത്തെ പോലും സത്യമെന്ന് വാദിക്കുന്നു. സത്യം എഴുതുന്ന ആരെയും രാജ്യദ്രോഹിയും ദേശവിരുദ്ധനുമായി മുദ്രകുത്തുന്ന അന്തരീക്ഷമാണ് ഇന്ന് രാജ്യത്തുള്ളത്'.-അദ്ദേഹം ആരോപിച്ചു.

സഞ്ജയ് സിംഗ്, ശശി തരൂര്‍ തുടങ്ങിയ എംപിമാര്‍ക്കെതിരേയും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേയും എഴുത്തുകാര്‍ക്കെതിരേയും രാജ്യദ്രോഹക്കുറ്റംചുമത്തി കേസെടുത്ത നടപടിയെ ഉദാഹരിച്ചാണ് അദ്ദേഹം ഈ ആരോപണം ഉയര്‍ത്തിയത്.

Tags:    

Similar News