മോദി സ്തുതി: നിലപാടിലുറച്ച് അബ്ദുല്ലക്കുട്ടി; പറഞ്ഞത് സത്യസന്ധമായ കാര്യങ്ങള്‍

വികസന പദ്ധതികള്‍ തന്നെയാണ് മോദിക്ക് ജയം സമ്മാനിച്ചത്. തിരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയവിരോധം പറഞ്ഞിട്ട് കാര്യമില്ലെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു. ദരിദ്രരായവര്‍ക്ക് ഗ്യാസ് കണക്ഷന്‍ നല്‍കിയതും കക്കൂസ് നിര്‍മ്മിച്ച് നല്‍കിയതൊക്കെയും വോട്ടായി മാറിയെന്നും അബ്ദുല്ലക്കുട്ടി വ്യക്തമാക്കി.

Update: 2019-05-28 07:29 GMT

കാസര്‍കോട്: നരേന്ദ്ര മോദിയെ വാഴ്ത്തിയ നിലപാടിലുറച്ച് എ പി അബ്ദുല്ലക്കുട്ടി. എഫ്ബി പോസ്റ്റില്‍ ഉറച്ചുനില്‍ക്കുന്നതായും അബ്ദുല്ലക്കുട്ടി പറഞ്ഞു. പറഞ്ഞത് സത്യസന്ധമായ കാര്യങ്ങള്‍ മാത്രമാണ്. മോദിയുടെ വിജയത്തെക്കുറിച്ച് വ്യാപകമായ ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തില്‍ ഉള്ളുതുറന്ന അഭിപ്രായമായി മാത്രം ഇതിനെ കണ്ടാല്‍മതിയെന്ന് അബ്ദുല്ലക്കുട്ടി സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

വികസന പദ്ധതികള്‍ തന്നെയാണ് മോദിക്ക് ജയം സമ്മാനിച്ചത്. തിരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയവിരോധം പറഞ്ഞിട്ട് കാര്യമില്ലെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു. ദരിദ്രരായവര്‍ക്ക് ഗ്യാസ് കണക്ഷന്‍ നല്‍കിയതും കക്കൂസ് നിര്‍മ്മിച്ച് നല്‍കിയതൊക്കെയും വോട്ടായി മാറിയെന്നും അബ്ദുല്ലക്കുട്ടി വ്യക്തമാക്കി.

മഞ്ചേശ്വരം തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാവുമോ, പാര്‍ട്ടി വിടുമോയെന്നുമുള്ള ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാതെയാണ് അബ്ദുല്ലക്കുട്ടിയുടെ വിശദീകരണം.

മോദിയുടെ വിജയത്തെപ്പറ്റി നിഷ്പക്ഷമായും ശാന്തമായും എല്ലാവരും വിശകലനം ചെയ്യുകയാണ് വേണ്ടത്. വികസന പദ്ധതികളാണ് മോദിക്ക് വന്‍ ജയം സമ്മാനിച്ചത്. മോദിയുടെ പ്രവര്‍ത്തന ശൈലിയില്‍ ഗാന്ധിയന്‍ മൂല്യങ്ങളുണ്ട്. ടോയ്‌ലറ്റുകള്‍ നിര്‍മിച്ച് നല്‍കിയതും നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് സൗജന്യ ഗ്യാസ് കണക്ഷന്‍ നല്‍കയതുമുള്‍പ്പെടെയുള്ള പദ്ധതികള്‍ എടുത്തു കാട്ടിയായിരുന്നു അബ്ദുല്ലക്കുട്ടിയുടെ പോസ്റ്റ്. രാജ്യത്തെ രാഷ്ട്രീയം മാറുകയാണെന്നും നരേന്ദ്രമോദിയെ വിമര്‍ശിക്കുന്നവര്‍ യാഥാര്‍ത്ഥ്യം മറക്കരുതെന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിച്ചത്.

Tags:    

Similar News