പശുക്കടത്ത് ആരോപിച്ച് ബംഗാളില്‍ രണ്ടുപേരെ തല്ലിക്കൊന്നു; 13 പേര്‍ അറസ്റ്റില്‍

റബീഉല്‍ ഇസ് ലാം, പ്രകാശ് ദാസ് എന്നിവരെയാണ് കുച്ച് പുതിമാലി ഫോലേശ്വരി വില്ലേജില്‍ വ്യാഴാഴ്ച ഒരുസംഘം തല്ലിക്കൊന്നത്

Update: 2019-11-23 02:10 GMT

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മതാബംഗയില്‍ പശുക്കടത്ത് ആരോപിച്ച് രണ്ടുപേരെ തല്ലിക്കൊന്നു. റബീഉല്‍ ഇസ് ലാം, പ്രകാശ് ദാസ് എന്നിവരെയാണ് കുച്ച് ബിഹാറിനു 14 കിലോമീറ്റര്‍ അകലെ പുതിമാലി ഫോലേശ്വരി വില്ലേജില്‍ വ്യാഴാഴ്ച ഒരുസംഘം തല്ലിക്കൊന്നത്. സംഭവത്തില്‍ 13 പേരെ പോലിസ് അറസ്റ്റ് ചെയ്തു. പശുവിനെയും കൊണ്ട് പിക് അപ്പ് വാനില്‍ പോവുകയായിരുന്ന ഇരുവരെയും ഒരു സംഘം തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. വാഹനത്തിന് നമ്പര്‍ പ്ലേറ്റില്ലെന്നു പറഞ്ഞ് സംഘം ഇരുവരുയെ ആക്രമിച്ച് പശുക്കളെ പിടിച്ചെടുത്ത ശേഷം വാഹനത്തിന് തീയിടുകയായിരുന്നു. പശുക്കളെ ദിവസങ്ങള്‍ക്ക് മുമ്പ് പ്രദേശത്തുനിന്ന് മോഷ്ടിച്ചതാണെന്ന് ആരോപിച്ചായിരുന്നു ആക്രമണമെന്ന് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

    ആള്‍ക്കൂട്ട ആക്രമണം തടയുകയെന്ന ലക്ഷ്യത്തോടെ പ്രതികള്‍ക്ക് വധശിക്ഷ ഉള്‍പ്പെടെയുള്ളവ ശിക്ഷ നല്‍കുന്ന പശ്ചിമബംഗാള്‍(ആള്‍ക്കൂട്ട ആക്രമണം തടയല്‍) ബില്ല്-2019 സര്‍ക്കാര്‍ പാസാക്കിയെങ്കിലും ഗവര്‍ണറുടെ അനുമതിക്കായി കാത്തിരിക്കുകയാണ്.




Tags:    

Similar News