അനധികൃത സ്വത്ത് സമ്പാദനം: ശിവകുമാറിനെ ഒന്നാം പ്രതിയാക്കി എഫ്ഐആർ
ശിവകുമാറിന്റെ ബിനാമികൾ എന്നാരോപിക്കപ്പെടുന്ന ശാന്തിവിള രാജേന്ദ്രൻ, ഡ്രൈവർ ഷൈജു ഹരൻ, സുഹൃത്ത് അഡ്വ.എൻ എസ് ഹരികുമാർ എന്നിവരും കേസിൽ പ്രതികളാണ്.
തിരുവനന്തപുരം: മുൻ ആരോഗ്യമന്ത്രി വി എസ് ശിവകുമാറിനെതിരെ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ബിനാമിയായ എം രാജേന്ദ്രനെ മുൻനിർത്തി വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന കേസിലാണ് ശിവകുമാറിനെ ഒന്നാം പ്രതിയാക്കി തിരുവനന്തപുരം വിജിലൻസ് കോടതിയിൽ എഫ്ഐആർ സമർപ്പിച്ചു.
ശിവകുമാറിന്റെ ബിനാമികൾ എന്നാരോപിക്കപ്പെടുന്ന ശാന്തിവിള രാജേന്ദ്രൻ, ഡ്രൈവർ ഷൈജു ഹരൻ, സുഹൃത്ത് അഡ്വ.എൻ എസ് ഹരികുമാർ എന്നിവരും കേസിൽ പ്രതികളാണ്. വിജിലൻസ് സ്പെഷൽ സെല്ലാണ് കേസ് അന്വേഷിക്കുന്നത്. എംപി, എംഎൽഎ, മന്ത്രി പദവികൾ ദുരുപയോഗം ചെയ്ത് അനധികൃതമായി സ്വത്തു സമ്പാദിച്ചെന്നാണു വിജിലൻസിനു ലഭിച്ച പരാതി. കഴിഞ്ഞ ശനിയാഴ്ചയാണു ശിവകുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി നൽകിക്കൊണ്ട് ആഭ്യന്തരസെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചത്. അന്വേഷണത്തിന് ഗവർണർ നേരത്തേ അനുമതി നൽകിയിരുന്നു.