ഗര്‍ഭിണിയെയും പിതാവിനെയും മര്‍ദ്ദിച്ച സംഭവം: ഭര്‍ത്താവും സുഹൃത്തും അറസ്റ്റില്‍

യുവതിയുടെ ഭര്‍ത്താവ് നോര്‍ത്ത് പറവൂര്‍ മന്നം തോട്ടത്തില്‍ പറമ്പ് വീട് മുഹമ്മദലി ജവഹര്‍ (28) ഇയാളുടെ സുഹൃത്തായ മന്നം മില്ലുപടി മങ്ങാട്ട് പറമ്പില്‍ വീട് സഫല്‍ (26) എന്നിവരാണ് അറസ്റ്റിലായത്. സ്ത്രീധനം കൂടുതല്‍ ആവശ്യപ്പെട്ടാണ് ആലങ്ങാട് സ്വദേശിനിയായ യുവതിയ്ക്ക് ഭര്‍തൃ വീട്ടില്‍ ക്രൂരമായ പീഡനം അനുഭവിക്കേണ്ടി വന്നത്

Update: 2021-07-03 15:08 GMT

കൊച്ചി: ആലുവ ആലങ്ങാട് ഗര്‍ഭിണിയായ യുവതിയെയും പിതാവിനെയും മര്‍ദ്ദിച്ച കേസില്‍ രണ്ട് പേരെ ആലുവ വെസ്റ്റ് പോലിസ് അറസ്റ്റ് ചെയ്തു. യുവതിയുടെ ഭര്‍ത്താവ് നോര്‍ത്ത് പറവൂര്‍ മന്നം തോട്ടത്തില്‍ പറമ്പ് വീട് മുഹമ്മദലി ജവഹര്‍ (28) ഇയാളുടെ സുഹൃത്തായ മന്നം മില്ലുപടി മങ്ങാട്ട് പറമ്പില്‍ വീട് സഫല്‍ (26) എന്നിവരാണ് അറസ്റ്റിലായത്. സ്ത്രീധനം കൂടുതല്‍ ആവശ്യപ്പെട്ടാണ് ആലങ്ങാട് സ്വദേശിനിയായ യുവതിയ്ക്ക് ഭര്‍തൃ വീട്ടില്‍ ക്രൂരമായ പീഡനം അനുഭവിക്കേണ്ടി വന്നത്.

കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് യുവതിയുടെ പിതാവിനെ ഭര്‍ത്താവായ ജൗഹര്‍ വിളിച്ചു വരുത്തിയിരുന്നു തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ജൗഹറും സുഹൃത്തുക്കളും ചേര്‍ന്ന് യുവതിയെയും പിതാവിനെയും മര്‍ദ്ദിക്കുകയായിരുന്നുവെന്നും പോലിസ് പറഞ്ഞു.

ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്യത്തില്‍ ആലുവ വെസ്റ്റ് ഇന്‍സ്‌പെക്ടര്‍ എം ആര്‍ മൃദുല്‍ കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ ജി അജയകുമാര്‍, എഎസ്‌ഐ മാരായ സി കെ രാമചന്ദ്രന്‍, ഇ ടി ജയകൃഷ്ണന്‍, എസ്‌സിപിഒ എം സജിത്ത്, സിപിഒ മാരായ നൗഫല്‍, മുരുകേശന്‍, ഡബ്ല്യുഎസ്സ്‌സിപിഒ ഫിലോമിന ഷിജി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്

Tags:    

Similar News