ബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി കോടതിയില്‍ കീഴടങ്ങി

ബാലാവാകാശ കമ്മീഷനില്‍ പരാതി എത്തിയതോടെ പയ്യോളി പോലിസ് ജൂലായ് പതിനഞ്ചിന് കേസെടുത്തു.

Update: 2020-07-22 10:17 GMT

കോഴിക്കോട്: പതിമൂന്ന്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി കോടതിയില്‍ കീഴടങ്ങി. തിക്കോടി സ്വദേശിയും ഇപ്പോള്‍ ചെരണ്ടത്തൂര്‍ പുത്തൂര്‍ക്കടവ് വടക്കേക്കണ്ടിയില്‍ താമസിക്കുന്ന ആറ്റക്കോയ തങ്ങള്‍ (52) ആണ് കോഴിക്കോട് പോക്‌സോ കോടതിയില്‍ കീഴടങ്ങിയത്. പ്രതിയുടെ ബന്ധു വീടുകളിലും സുഹൃത്തുക്കളുടെ വീടുകളിലും പോലിസ് തിരച്ചില്‍ ഊര്‍ജിതമാക്കിയതോടെ കീഴടങ്ങുകയായിരുന്നു.

ജൂണ്‍ പതിനഞ്ചിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ മാതാവ് മരണവീട്ടില്‍ പോയ സമയത്ത് മുറ്റത്ത് കളിച്ച് കൊണ്ടിരിക്കുകയായിരുന്നു 13 വയസ്സുള്ള പെണ്‍കുട്ടിയും അയല്‍വാസികളായ രണ്ട് ചെറിയ ആണ്‍കുട്ടികളും. ഇവരുടെ മറ്റൊരു അയല്‍വാസിയുടെ വീട്ടില്‍ പതിവായെത്തുന്ന പ്രതി വീട്ടില്‍ ആരുമില്ലെന്ന് മനസ്സിലാക്കി പെണ്‍കുട്ടിയെ കയറിപ്പിടിക്കുകയായിരുന്നു. വീടിന്റെ പുറകില്‍ അടുക്കള ഭാഗത്തേക്ക് കുട്ടിയെ വലിച്ചിഴച്ച് കൊണ്ട് പോകാനും ഇയാള്‍ ശ്രമം നടത്തി. ഇത് ചെറുത്ത രണ്ട് ആണ്‍കുട്ടികളെ ഇയാള്‍ വലിച്ചു പുറത്തേക്ക് എറിയുകയായിരുന്നു. ഈ തക്കത്തിന് പെണ്‍കുട്ടി അടുത്തുള്ള ബന്ധു വീട്ടിലേക്ക് ഓടി രക്ഷപ്പെട്ടു.

ബാലാവാകാശ കമ്മീഷനില്‍ പരാതി എത്തിയതോടെ പയ്യോളി പോലിസ് ജൂലായ് പതിനഞ്ചിന് കേസെടുത്തു. ഡിവൈഎസ്പി ആര്‍ ഹരിദാസാണ് കേസ് അന്വേഷിക്കുന്നത്. പ്രതിയെ പിടികൂടാനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. പ്രതി ഒളിവില്‍ പോയതോടെ ഇയാളുടെ ബന്ധുക്കള്‍ താമസിക്കുന്ന തിക്കോടി, തിക്കോടി ബീച്ച്, പൂക്കാട്, കാപ്പാട് കണ്ണന്‍കടവ്, കാട്ടിലപ്പീടിക, പെരുവട്ടൂര്‍, കുഞ്ഞിപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലെ വീടുകളില്‍ പോലിസ് പരിശോധന നടത്തി. ഇവിടങ്ങളില്‍ പോലിസ് നിരീക്ഷണം ഏര്‍പ്പെടുത്തുകയും ചെയ്തു.

അടുത്ത വീട്ടിലെ സ്ത്രീകളുടെയും അന്ന് പെണ്‍കുട്ടിയെ പ്രതിയുടെ കയ്യില്‍ നിന്ന് രക്ഷപ്പെടുത്താന്‍ ശ്രമിച്ച ആണ്‍കുട്ടികളുടെയും മൊഴിയാണ് നിര്‍ണായകമായത്. 

Tags:    

Similar News