വനിതാ സംവരണത്തിന് രാഷ്ട്രീയപാര്‍ടികള്‍ക്ക് നിഷേധ നിലപാട്: ഇന്ദിര ജയസിങ്

രാഷ്ട്രീയ പാര്‍ട്ടിയുടെ ഇച്ഛാശക്തി ഇല്ലായ്മയാണ് ലിംഗ നീതി നിഷേധിക്കുന്നതിനു പ്രധാന കാരണം. വനിതാ സംവരണബില്‍ പാസാക്കാന്‍ രാഷ്ട്രീയ കക്ഷികള്‍ക്ക് യാതൊരു താല്‍പര്യവുമില്ല. ലിംഗനീതി ഉറപ്പുവരുത്തുകയെന്നത് ഭരണഘടനാപരമായ ബാധ്യതയാണ്. അത് നിറവേറ്റാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ചുമതലയുണ്ട്. ഭരണഘടനാപരമായ ധാര്‍മികത നടപ്പിലാക്കാനുള്ള ചുമതല ഭരണഘടന സ്ഥാപനങ്ങള്‍ക്കുമുണ്ട്.

Update: 2019-04-08 15:35 GMT

കൊച്ചി: വനിതകള്‍ക്ക് നിയമ നിര്‍മാണ സഭകളില്‍ സംവരണമെന്നത് പ്രശസ്തിക്കുവേണ്ടിയുള്ളതല്ല മറിച്ച് അധികാരത്തില്‍ അര്‍ഹമായ പങ്കാളിത്തം ലഭിക്കുന്നതിനുവേണ്ടിയാണെന്ന് പ്രമുഖ പൗരാവകാശ പ്രവര്‍ത്തക ഇന്ദിര ജയസിങ്. ലോക്സഭ തിരഞ്ഞെടുപ്പിലെ വനിത പ്രാതിനിധ്യം എന്ന വിഷയത്തെ ആസ്പദമാക്കി കേരള ആര്‍ടിഐ ഫെഡറേഷന്‍, ചാവറ കള്‍ച്ചറല്‍ സെന്റര്‍, പ്രവാസി ലീഗല്‍ സെല്‍ കേരള ചാപ്റ്റര്‍ എന്നിവര്‍ സംയുക്തമായി കൊച്ചിയില്‍ സംഘടിപ്പിച്ച സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍. രാഷ്ടീയ പാര്‍ട്ടിയുടെ ഇച്ഛാശക്തി ഇല്ലായ്മയാണ് ലിംഗ നീതി നിഷേധിക്കുന്നതിനു പ്രധാന കാരണം.

ഒഡീഷയില്‍ 50 ശതമാനം സീറ്റ് സ്ത്രീകള്‍ക്കായി നല്‍കണമെന്ന മുഖ്യമന്ത്രിയുടെ തീരുമാനം നല്ല തുടക്കമാണ്. വനിതാ സംവരണബില്‍ പാസാക്കാന്‍ രാഷ്ട്രീയ കക്ഷികള്‍ക്ക് യാതൊരു താല്‍പര്യവുമില്ല. ലിംഗനീതി ഉറപ്പുവരുത്തുകയെന്നത് ഭരണഘടനാപരമായ ബാധ്യതയാണ്. അത് നിറവേറ്റാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ചുമതലയുണ്ട്. ഭരണഘടനാപരമായ ധാര്‍മികത നടപ്പിലാക്കാനുള്ള ചുമതല ഭരണഘടന സ്ഥാപനങ്ങള്‍ക്കുമുണ്ട്. പട്ടികജാതി വര്‍ഗവിഭാഗങ്ങള്‍ക്ക് ലഭിക്കേണ്ട അവകാശങ്ങള്‍ നമ്മുടെ രാജ്യത്ത് ഹനിക്കപ്പെടുകയാണ്. ദേശീയത സംരക്ഷിക്കുക എന്ന പേരിലാണ് പല അവകാശങ്ങളും പൗരന്മാര്‍ക്ക് ഭരണകൂടം നിഷേധിക്കുന്നതെന്നും അവര്‍ പറഞ്ഞു. ജോസ് എബ്രഹാം അധ്യക്ഷത വഹിച്ചു.ഫാ.റോബി കണ്ണന്‍ചിറ, അഡ്വ.ഡി ബി ബിനു, തമ്പി ജോണ്‍സണ്‍, ലിഡ ജേക്കബ് സംസാരിച്ചു. 

Tags:    

Similar News