നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

തുറവൂര്‍ സ്വദേശി വിഷ്ണു (പുല്ലാനി വിഷ്ണു 29) നെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വധശ്രമം, ദേഹോപദ്രവം, കവര്‍ച്ച, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ടെന്ന് പോലിസ് പറഞ്ഞു

Update: 2022-02-06 09:05 GMT

കൊച്ചി: അങ്കമാലി, നെടുമ്പാശേരി, കാലടി പോലിസ് സ്‌റ്റേഷനുകളില്‍ നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. തുറവൂര്‍ സ്വദേശി വിഷ്ണു (പുല്ലാനി വിഷ്ണു 29) നെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വധശ്രമം, ദേഹോപദ്രവം, കവര്‍ച്ച, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ടെന്ന് പോലിസ് പറഞ്ഞു.

2020 ല്‍ മൂന്ന് കേസുകളില്‍ പ്രതിയായതിനെ തുടര്‍ന്ന് കാപ്പ ചുമത്തി ജയിലിലടച്ചിരുന്നു. 2021 നവംബറില്‍ തുറവൂര്‍ മൂപ്പന്‍ കവലയിലെ ഒരു ഇറച്ചിക്കടയില്‍ കത്തി വീശി ജോലിക്കാരനെ ആക്രമിച്ച് 45,000 രൂപയോളം കവര്‍ച്ച നടത്തുകയും, 35,000 രൂപയുടെ നാശനഷ്ടം വരുത്തുകയും ചെയ്ത കേസില്‍ ഒന്നാം പ്രതിയായതിനെ തുടര്‍ന്നാണ് വീണ്ടും കാപ്പ ചുമത്തി ജയിലിലടച്ചത്.

ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി എറണാകുളം റൂറല്‍ ജില്ലയില്‍ കാപ്പ നിയമപ്രകാരം 36 പേരെ ജയിലിലടച്ചതായി എസ് പി കാര്‍ത്തിക്ക് പറഞ്ഞു.31 പേരെ നാടുകടത്തി. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് എസ് പി കാര്‍ത്തിക്ക് പറഞ്ഞു.

Tags:    

Similar News