വായിക്കാന്‍ കഴിയുന്ന ടിക്കറ്റുകള്‍ നല്‍കാന്‍ കെഎസ്ആര്‍ടി സിക്ക് നിര്‍ദേശം

ടിക്കറ്റ് ബുക്ക് ചെയ്തിട്ടും യാത്ര ചെയ്യാന്‍ കഴിയാതെ വന്നതിനാല്‍ ആ തുക യാത്രക്കാരനു തിരിച്ചുനല്‍കാനും കമ്മീഷന്‍ ഉത്തരവിട്ടു.എറണാകുളം ആലുവ സ്വദേശി അഡ്വക്കേറ്റ് റസല്‍ ജോയി സമര്‍പ്പിച്ച പരാതിയിലാണ് ഡി ബി ബിനു,വി രാമചന്ദ്രന്‍ , ടി എന്‍ ശ്രീദേവി എന്നിവര്‍ ചേര്‍ന്ന ഉപഭോക്തൃ കോടതിയുടെ ഉത്തരവ്.

Update: 2021-08-03 05:11 GMT

കൊച്ചി: വായിക്കാന്‍ കഴിയുന്ന ഈടുറ്റ ടിക്കറ്റുകള്‍ ഉപഭോക്താവിന് നല്‍കാന്‍ എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍ കെഎസ്ആര്‍ടിസിക്ക് നിര്‍ദ്ദേശം നല്‍കി.ടിക്കറ്റ് ബുക്ക് ചെയ്തിട്ടും യാത്ര ചെയ്യാന്‍ കഴിയാതെ വന്നതിനാല്‍ ആ തുക യാത്രക്കാരനു തിരിച്ചുനല്‍കാനും കമ്മീഷന്‍ ഉത്തരവിട്ടു.എറണാകുളം ആലുവ സ്വദേശി അഡ്വക്കേറ്റ് റസല്‍ ജോയി സമര്‍പ്പിച്ച പരാതിയിലാണ് ഡി ബി ബിനു , വി രാമചന്ദ്രന്‍ , ടി എന്‍ ശ്രീദേവി എന്നിവര്‍ ചേര്‍ന്ന ഉപഭോക്തൃ കോടതിയുടെ ഉത്തരവ്.

ബംഗളുരുവില്‍ നിന്ന് എറണാകുളത്തേക്ക് വരുന്നതിനായി കെഎസ്ആര്‍ടിസി യുടെ മള്‍ട്ടി ആക്‌സില്‍ വോള്‍വോ ബസില്‍ ടിക്കറ്റ് ബുക്ക് ചെയ്‌തെങ്കിലും ബസ് നേരത്തെ പുറപ്പെട്ടതിനാല്‍ യാത്ര ചെയ്യാന്‍ കഴിഞ്ഞില്ല എന്നതായിരുന്നു ഉപഭോക്താവിന് പരാതി.ബസ് കിട്ടാത്തതിനാല്‍ ഏറെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വന്നു . അത് സേവനത്തിലെ ന്യൂനതയാണ്.എന്നാല്‍ കൃത്യസമയത്ത് തന്നെയാണ് ബസ് പുറപ്പെട്ടതെന്നും വീഴ്ച യാത്രക്കാരന്റേതായിരുന്നുവെന്നും കെഎസ്ആര്‍ടിസി കമ്മീഷന്‍ മുമ്പാകെ ബോധിപ്പിച്ചു.കേസ് ഫയല്‍ ചെയ്യപ്പെട്ട അപ്പോള്‍ തന്നെ കെഎസ്ആര്‍ടിസി നല്‍കിയ ടിക്കറ്റ് വായിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. ഗുണനിലവാരമില്ലാത്ത യാത്രാടിക്കറ്റ് നല്‍കിയതു തന്നെ സേവനത്തിലെ ന്യൂനതയാണ് കമ്മീഷന്‍ വ്യക്തമാക്കി

2019 ജൂലൈ 6 ന് പുറപ്പെടുവിച്ച സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഗുണനിലവാരമുള്ള പേപ്പറില്‍ നിലവാരമുള്ള മഷി ഉപയോഗിച്ച് പ്രിന്റ് ചെയ്ത ബില്ലുകള്‍ ലഭിക്കാന്‍ ഉപഭോക്താവിന് അവകാശമുണ്ട്.തനിക്ക് ലഭിച്ച സേവനത്തെപ്പറ്റിയും ഉല്‍പ്പന്നത്തെ പറ്റിയുമുള്ള പരാതികള്‍ അധികാരികള്‍ക്ക് സമര്‍പ്പിക്കാന്‍ ഇത് തടസ്സമാണ്. ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം സേവനത്തിലെ വീഴ്ചയും അനുചിതമായ വ്യാപാര രീതിയുമാണ്. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, പൊതുമേഖലാ സ്വകാര്യ സ്ഥാപനങ്ങളും ഉപഭോക്താവിന് ഗുണനിലവാരമുള്ള പേപ്പറില്‍ നിലവാരമുള്ള മഷി ഉപയോഗിച്ച് പ്രിന്റ് ചെയ്ത വ്യക്തവും വായിക്കാന്‍ കഴിയുന്നതുമായ ബില്ലുകള്‍ നല്‍കണം.

ഈ സര്‍ക്കാര്‍ ഉത്തരവ് കര്‍ശനമായി പാലിക്കാന്‍ കെഎസ്ആര്‍ടിസി എം ഡിക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.യാത്ര പുറപ്പെടുന്നതിനു മുന്‍പ് യാത്രക്കാരനെ ഫോണില്‍ വിളിച്ചു വെന്ന് തെളിയിക്കാന്‍ എതിര്‍കക്ഷിക്ക് കഴിഞ്ഞില്ല. കെഎസ്ആര്‍ടിസി ഇത് ചെയ്തിരുന്നുവെങ്കില്‍ യാത്രക്കാരന്‍ അനുഭവിച്ച ക്ലേശങ്ങള്‍ ഒഴിവാക്കാമായിരുന്നുവെന്ന് കമ്മീഷന്‍ വിലയിരുത്തി.യാത്രക്കൂലിയായി കെഎസ്ആര്‍ടിസി ഈടാക്കിയ 931 രൂപ 30 ദിവസത്തിനകം യാത്രക്കാരന് തിരിച്ചുനല്‍കാനും കമ്മീഷന്‍ ഉത്തരവിട്ടു.

Tags:    

Similar News