ദലിത്പെണ്‍കുട്ടികള്‍ ക്രൂരമായി പീഡനത്തിനിരയാകുമ്പോള്‍ ബി ജെ പി ഭരണകൂടങ്ങള്‍ നോക്കുകുത്തിയാകുന്നു: ഹൈബി ഈഡന്‍ എം പി

ഹാഥ്‌റസ് പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ച രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും എതിരെ നടന്ന പോലിസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ സംഘടിപ്പിച്ച സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

Update: 2020-10-06 06:18 GMT

കൊച്ചി: രാജ്യത്ത് ദലിത് പെണ്‍കുട്ടികള്‍ ക്രൂരമായി പീഡനത്തിനിരയാകുമ്പോള്‍ ബി ജെ പി ഭരണകൂടങ്ങള്‍ നോക്കുകുത്തിയാകുന്നുവെന്ന് ഹൈബി ഈഡന്‍ എം പി.ഹാഥ്‌റസ് പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ച രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും എതിരെ നടന്ന പോലിസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ സംഘടിപ്പിച്ച സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പെണ്‍കുട്ടിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കാതെ പെട്രോളൊഴിച്ച് കത്തിച്ച് തെളിവ് നശിപ്പിക്കുന്ന ജോലിയാണ് യുപിയില്‍ യോഗിയുടെ പോലിസ് ചെയ്തത്.

പീഡനം പുറത്തറിയാതിരിക്കാന്‍ പെണ്‍കുട്ടിയുടെ നാവറുത്ത് മാറ്റുന്ന കാടത്തം അരങ്ങേറിയിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിച്ചു .പ്രതികളെ രക്ഷിക്കാനാണ് ഭരണകൂടം ശ്രമിക്കുന്നതെന്നും െൈഹെബി കുറ്റപ്പെടുത്തി . ഡി സി സി പ്രസിഡന്റ് ടി ജെ വിനോദ് എം എല്‍ എ അധ്യക്ഷത വഹിച്ചു. എന്‍ വേണുഗോപാല്‍,ദീപ്തി മേരി വര്‍ഗീസ്, എം ആര്‍ അഭിലാഷ്, ചാള്‍സ് ഡയസ്, തമ്പി സുബ്രഹ്മണ്യം ,മുഹമ്മദ് ഷിയാസ്, ബാബു പുത്തനങ്ങാടി സംസാരിച്ചു.ആലുവയില്‍ ബെന്നി ബഹന്നാന്‍ എം പി സമരം ഉദ്ഘാടനം ചെയ്തു.കെ പി ധനപാലന്‍, അബ്ദുള്‍ മുത്തലിബ്, അന്‍വര്‍ സാദത്ത് എംഎല്‍എ പങ്കെടുത്തു.പിറവത്ത് വി ജെ പൗലോസ്, ജെയ്‌സണ്‍ ജോസഫ്, ഐ കെ രാജു, ആശാ സനല്‍, പെരുമ്പാവൂരില്‍ ടി എം സക്കീര്‍ ഹുസൈന്‍, മാത്യു കുഴല്‍നാടന്‍, എല്‍ദോസ് കുന്നപ്പിള്ളി, കെ എം സലിം സമരത്തിന് നേതൃത്വം നല്‍കി

Tags:    

Similar News