പാര്‍ടിക്കെതിരെ മാധ്യമങ്ങളിലുടെ വിമര്‍ശനം നടത്തിയെന്ന്;അഡ്വ.ജയശങ്കറിനെതിരെ സിപി ഐയുടെ അച്ചടക്ക നടപടി

പാര്‍ട്ടിക്കും പാര്‍ട്ടി നയങ്ങള്‍ക്കും പരിപാടികള്‍ക്കുമെതിരെ ദൃശ്യമാധ്യമങ്ങളിലൂടെ പരാമര്‍ശങ്ങള്‍ നടത്തിയെന്നു ചൂണ്ടിക്കാട്ടി 'പരസ്യ ശാസന' എന്ന് നടപടിയാണ് ജയശങ്കറിനെതിരെ സ്വീകരിച്ചിരിക്കുന്നത്.സിപി ഐ എറണാകുളം ജില്ലാ കമ്മിറ്റി ഓഫിസില്‍ ചേര്‍ന്ന ബ്രാഞ്ചിന്റെ ജനറല്‍ ബോഡി യോഗം ഐക്യകണ്‌ഠേനയാണ് ജയശങ്കറിനെതിരെ അച്ചടക്ക ലംഘനം കണ്ടെത്തിയതെന്ന് ബ്രാഞ്ച് സെക്രട്ടറി അഡ്വ.ടി കെ സജീവ് വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കുന്നു

Update: 2020-07-11 05:03 GMT

കൊച്ചി:സിപി ഐ ഹൈക്കോടതി അഭിഭാഷക ബ്രാഞ്ചിലെ പൂര്‍ണ്ണ അംഗമായ അഡ്വ.എ ജയശങ്കര്‍ പാര്‍ട്ടിക്കും പാര്‍ട്ടി നയങ്ങള്‍ക്കും പരിപാടികള്‍ക്കുമെതിരെ ദൃശ്യമാധ്യമങ്ങളിലൂടെ പരാമര്‍ശങ്ങള്‍ നടത്തിയെന്നു ചൂണ്ടിക്കാട്ടി 'പരസ്യ ശാസന' എന്ന് നടപടിയാണ് ജയശങ്കറിനെതിരെ സ്വീകരിച്ചിരിക്കുന്നത്.സിപി ഐ എറണാകുളം ജില്ലാ കമ്മിറ്റി ഓഫിസില്‍ ചേര്‍ന്ന ബ്രാഞ്ചിന്റെ ജനറല്‍ ബോഡി യോഗം ഐക്യകണ്‌ഠേനയാണ് ജയശങ്കറിനെതിരെ അച്ചടക്ക ലംഘനം കണ്ടെത്തിയതെന്ന് ബ്രാഞ്ച് സെക്രട്ടറി അഡ്വ.ടി കെ സജീവ് വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കുന്നു.പാര്‍ടി ഭരണഘടന അനുശാസിക്കുന്ന അച്ചടക്ക നടപടിയായി പരസ്യമായി പാര്‍ടി ബ്രാഞ്ച് അഡ്വ.ജയശങ്കറെ ശ്വാസിച്ചുവെന്നും വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കുന്നു.

11ാമത് പാര്‍ടി കോണ്‍ഗ്രസില്‍ സ്വീകരിച്ച പാര്‍ടി നയത്തിന്റെ അടിസ്ഥാനത്തില്‍ സിപി ഐ മുന്‍കൈ എടുത്ത് രൂപീകരിച്ച ഇടതുപക്ഷ ജനാധിപത്യമുന്നണി സംവിധാനത്തെയും അതിന്റെ പ്രവര്‍ത്തനങ്ങളെയും അഡ്വ.ജയശങ്കര്‍ നിരന്തരമായി അപകീര്‍ത്തികരമായ രീതിയില്‍ ദൃശ്യമാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലുടെയും പരസ്യവിമര്‍ശനങ്ങളും ആരോപണങ്ങളും നടത്തിക്കൊണ്ടിരിക്കുന്നത് പാര്‍ട്ടി അച്ചടക്ക ലംഘമാണെന്ന് പാര്‍ടി ബ്രാഞ്ച് ജനറല്‍ ബോധി ഐക്യകണ്‌ഠേന കണ്ടെത്തിയിരുന്നുവെന്നും എന്നാല്‍ ജനറല്‍ ബോഡിയില്‍ ജയശങ്കര്‍ നല്‍കിയ മറുപടി തൃപ്തികരമല്ലാത്തതിനാലാണ് പാര്‍ടി ഭരണഘടന അനുശാസിക്കുന്ന പരസ്യ ശാസന എന്ന അച്ചടക്ക നടപടിക്ക് വിധേയനാക്കിയതെന്നും അഡ്വ. ടി കെ സജീവ് വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കുന്നു. 

Tags:    

Similar News