സംസ്ഥാനത്ത് സിനിമ ചിത്രീകരണത്തിന് അനുമതിയില്ല; പ്രതിഷേധവുമായി ഫെഫ്ക; ഏഴോളം ചിത്രങ്ങളുടെ ചിത്രീകരണം അയല്‍ സംസ്ഥാനത്തേക്ക് മാറ്റി

നിര്‍മ്മാണ മേഖലയുള്‍പ്പടെയുളളവയ്ക്ക് പ്രവര്‍ത്തിക്കാന്‍ തടസമില്ല എന്നിരിക്കെ സിനിമ ചിത്രീകരണം പാടില്ല എന്ന അവസ്ഥ സിനിമാസാംസ്‌കാരിക പ്രവര്‍ത്തകരോടും തൊഴിലാളികളോടും എന്നും കരുതല്‍ കാണിച്ചിട്ടുള്ള സര്‍ക്കാര്‍ നയവുമായി ഒത്തുപോവുന്ന ഒന്നല്ല.ഷൂട്ടിഗ് നടത്താന്‍ ടെലിവിഷന്‍ സീരിയലുകള്‍ക്ക് അനുവാദം കൊടുത്തിട്ട് ആഴ്ചക ളായി. സിനിമയ്ക്ക് മാത്രം അനുവാദമില്ല

Update: 2021-07-14 12:28 GMT

കൊച്ചി: സിനിമ ചിത്രീകരണത്തിന് അനുമതി നല്‍കാത്ത സര്‍ക്കാര്‍ നിലപാടിനെതിരെ പ്രതിഷേധവുമായി ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഫെഫ്ക രംഗത്ത്. ഷൂട്ടിഗിന് അനുമതിയില്ലാത്തതിനാല്‍ ഏഴോളെ ചിത്രങ്ങളുടെ ചിത്രീകരണം തെലുങ്കാന,തമിഴ്‌നാട് സംസ്ഥാനങ്ങളിലേക്ക് മാറ്റി.

സംസ്ഥാനത്ത് സിനിമ ചിത്രീകരണം പുനരാരംഭിക്കാനുള്ള അനുമതി സര്‍ക്കാര്‍ അടിയിന്തരമായി ഇടപെട്ട് അനുവദിക്കണമെന്ന് ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഫെഫ്ക ഭാരവാഹികള്‍ ആവശ്യപ്പെട്ടു.നിര്‍മ്മാണ മേഖലയുള്‍പ്പടെയുളളവയ്ക്ക് പ്രവര്‍ത്തിക്കാന്‍ തടസമില്ല എന്നിരിക്കെ സിനിമ ചിത്രീകരണം പാടില്ല എന്ന അവസ്ഥ സിനിമാസാംസ്‌കാരിക പ്രവര്‍ത്തകരോടും തൊഴിലാളികളോടും എന്നും കരുതല്‍ കാണിച്ചിട്ടുള്ള സര്‍ക്കാര്‍ നയവുമായി ഒത്തുപോവുന്ന ഒന്നല്ല. കേരളത്തില്‍ ചിത്രീകരണത്തിന് അനുമതയില്ലാത്തതിനാല്‍ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ നായകനാവുന്നതുള്‍പ്പടെ ഏഴോളംസിനിമകളാണ് തെലുങ്കാനയിലേക്കും തമിഴ്‌നാട്ടിലേക്കും ചിത്രീകരണം മാറ്റിയത്.

ഇതുമൂലം സിനിമാ മേഖലയിലെ അടിസ്ഥാനവര്‍ഗ്ഗ തൊഴിലാളികള്‍ക്ക്് തൊഴില്‍ നഷ്ടമായിരിക്കുകയാണെന്നും ഫെഫ്ക ഭാരവാഹികള്‍ പറഞ്ഞു.അയല്‍സംസ്ഥാനങ്ങളില്‍ സിനിമ എന്ന തൊഴില്‍ പിന്നെയും സജീവമായിരിക്കുന്നു. യാതൊരു കാര്‍ക്കശ്യവുമില്ലാതെ നിബന്ധ നകളില്ലാതെ അവിടങ്ങളില്‍ ഷൂട്ടിംഗ് ആരംഭിച്ചു കഴിഞ്ഞു. കേരളത്തില്‍, നിബന്ധനകളോടെ, കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട്, ഷൂട്ടിഗ് നടത്താന്‍ ടെലിവിഷന്‍ സീരിയലുകള്‍ക്ക് അനുവാദം കൊടുത്തിട്ട് ആഴ്ചക ളായി. സിനിമയ്ക്ക് മാത്രം അനുവാദമില്ല. മലയാള ചലച്ചിത്രരംഗത്ത് പ്രവര്‍ത്തിക്കുന്നവരില്‍ മഹാഭൂരിപക്ഷവും ഇതിനകം ഒരു വാക്‌സിനെങ്കിലും സ്വീകരിച്ചവരാണ്. ഷൂട്ടിംഗിനുമുമ്പ് പിസിയാര്‍ ടെസ്റ്റ് എടുത്ത്, കൃത്യമായി ഒരു ബയോബബിള്‍ സൃഷ്ടിച്ചുകൊണ്ട്, എല്ലാ മാന ദണ്ഡങ്ങളും പാലിച്ചുകൊണ്ട്, ഷൂട്ടിഗ് ആരംഭിക്കാനുള്ള അനുമതി തരണമെന്ന് തങ്ങളും നിര്‍മ്മാതാക്കളും സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.

സിരിയല്‍ മേഖലയോടുള്ള അനുകൂല സമീപനം തങ്ങള്‍ക്ക് നിഷേധിക്കപ്പെടുന്നതിന്റെ പൊരുള്‍ മനസിലാവുന്നില്ലെന്നും ഫെഫ്ക ഭാരവാഹികള്‍ പറഞ്ഞു.മലയാള സിനിമ ഒരു തൊഴില്‍ മേഖല എന്ന നിലയിലും, ഒരു വ്യവസായ മെന്ന നിലയിലും അഭിമുഖീകരിക്കുന്നത് വന്‍ പ്രതിസന്ധിയാണ്. ഒന്നാം ലോക്ഡൗണിനെ അതിജീവിച്ചു എന്ന തോന്നലുണ്ടായി തുടങ്ങിയപ്പോഴാണ് രണ്ടാം ലോക്ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടത്. ഒന്നാം അടച്ചിടല്‍ സമയത്ത്, സര്‍ക്കാര്‍ ചലച്ചിത്ര തൊഴിലാളികള്‍ക്ക് സഹായമായി തന്നത് ഒരോരുത്തര്‍ക്കും2000 രൂപയാണ്. അതിനു പുറമേ, തങ്ങളുടെ സംഘടനാ സംവിധാനവും, സംഘടിതശക്തിയും, സഹപ്രവര്‍ത്തകരുടെ സ്‌നേഹപൂര്‍വ്വമുള്ള കൈത്താങ്ങും, ബിസിനസ് ഗ്രൂപ്പുകളുടെ സിഎസ്ആര്‍ ഫണ്ടുകള്‍ ലഭ്യമാക്കുന്ന ആസൂത്രണവുമൊക്കെ ചേര്‍ന്നപ്പോള്‍, സഹായമഭ്യര്‍ഥിച്ച ഒരോ ചലച്ചിത്ര പ്രവര്‍ത്തകനും 5000 രൂപ അക്കൗണ്ടില്‍ എത്തിച്ചു കൊടുക്കുവാന്‍ തങ്ങള്‍ക്ക് സാധിച്ചു.

 സ്ഥിരമായി ജീവന്‍രക്ഷാ മരുന്നു കള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഒരു മാസത്തെ മരുന്ന്, സാമ്പത്തികമായി ബുദ്ധിമുട്ടുള്ള എല്ലാവര്‍ക്കും ഭക്ഷ്യകിറ്റ്, ചികിത്സാ സഹായം, ആശ്രിതര്‍ക്ക് മരണാനതര സഹായം എന്നിങ്ങനെ വിവിധ ക്ഷേമപ്രവര്‍ത്തനങ്ങളിലൂടെ തൊഴിലാളികള്‍ക്ക് ആത്മവിശ്വാസം പകരാനായി. ഏതാണ്ട് 2,25,00,000 രൂപ സംഘടന കണ്ടെത്തി ചിലവിട്ടു.രണ്ടാം അടച്ചിടല്‍ ഘട്ടത്തില്‍, സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത് ആളോന്നിന്  1000 രൂപ സഹായമാണ്.

ഫെഫ്ക അതിന്റെ ഏറെ പരിമിതമായ സാമ്പത്തിക സ്രോതസുകള്‍ ഉപയോഗിച്ചുകൊണ്ട്, സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് സ്വകാര്യ ആശുപത്രികളിലൂടെ വാക്‌സിനേഷന്‍, കൊവിഡ് ബാധിതര്‍ക്ക് ചികില്‍സാ സഹായം, കുടുംബങ്ങള്‍ക്ക് മരണാ നന്തര സഹായം, ഒരു മാസത്തെ ജീവന്‍ രക്ഷാ മരുന്നുകളുടെ വിതരണം, കുട്ടികള്‍ക്ക് പഠനസഹായം എന്നിങ്ങനെയുള്ള പദ്ധതികള്‍ നടപ്പിലാക്കി വരുന്നു. കൂടാതെ, ഓണക്കാലത്ത് ബുദ്ധിമുട്ട് അനുഭവിക്കുന്ന അംഗങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ എത്തിക്കാനുള്ള സംവിധാനം ആവിഷ്‌ക്കരിച്ച് വരികയുമാണ്. ദീര്‍ഘകാല അടിസ്ഥാനത്തില്‍ തങ്ങളെ പോലുള്ള ഒരു തൊഴിലാളി സംഘടനയ്ക്ക് ഈ വിധം മുന്നോട്ട് പോകാനുള്ള സാമ്പത്തിക ശേഷിയില്ലെന്നും ഫെഫ്ക ഭാരവാഹികള്‍ പറഞ്ഞു.

Tags:    

Similar News