വാളയാറില്‍ മുസ്‌ലിം കുടുംബത്തെ ആക്രമിച്ച സംഭവം; ആര്‍എസ്എസിനെ നിലക്കുനിര്‍ത്തണമെന്ന് വിമണ്‍ ഇന്ത്യാ മൂവ്‌മെന്റ്

ആര്‍എസ്എസ്‌കാരെ പിടിച്ചു കെട്ടാന്‍ സര്‍ക്കാര്‍ തയ്യാറാകാത്ത പക്ഷം സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ പ്രതിഷേധ സമരങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുമെന്നും വിമണ്‍ ഇന്ത്യാ മൂവ്‌മെന്റ്

Update: 2020-03-16 09:25 GMT

പാലക്കാട്: വാളയാറില്‍ അര്‍ദ്ധരാത്രി സ്ത്രീകളും പിഞ്ചുകുഞ്ഞുങ്ങളുമുള്ള വീട്ടിലേക്ക് അതിക്രമിച്ചു കയറി അക്രമം അഴിച്ചുവിട്ട ആര്‍എസ്എസ്‌കാരെ എത്രയും പെട്ടെന്ന് പിടികൂടി ശക്തമായ നടപടി കൈകൊള്ളാന്‍ പോലീസ് തയ്യാറാവണമെന്ന് വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് പാലക്കാട് ജില്ലാ സിക്രട്ടറി അഷിത നജീബ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

സംസ്ഥാന സര്‍ക്കാര്‍ വിഷയം ഗൗരവത്തിലെടുക്കണം. വംശീയ അധിക്ഷേപങ്ങളും വര്‍ഗീയ പരാമര്‍ശങ്ങളും നടത്തി ഒരു കുടുംബത്തെ അതിക്രൂരമായി തല്ലിച്ചതച്ചിട്ട് നിയമ പാലകര്‍ നിഷ്‌ക്രിയരാവുന്നത് നാട്ടില്‍ സമാധാന അന്തരീക്ഷം തകരുന്നതിനു കാരണമാകും. സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും മുന്നിലിട്ട് കുടുംബനാഥന്‍മാരെ അക്രമിക്കുന്ന ഉത്തരേന്ത്യന്‍ അനുഭവങ്ങള്‍ കേരളത്തില്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ അനുവദിക്കരുത്. പോലീസിന്റെ ഭാഗത്തു നിന്ന് വന്നിട്ടുള്ള വീഴ്ചകള്‍ തിരുത്തുവാനും ആര്‍എസ്എസ്‌കാരെ പിടിച്ചു കെട്ടാനും സര്‍ക്കാര്‍ തയ്യാറാകാത്ത പക്ഷം സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ പ്രതിഷേധ സമരങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുമെന്നും അവര്‍ വ്യക്തമാക്കി. 

Tags:    

Similar News