നിലമ്പൂരില്‍ യുവതിയേയും മക്കളേയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: കൊലപാതകമെന്ന് യുവതിയുടെ പിതാവ്

ഇന്നലെയാണ് രഹ്നയേയും മക്കളായ ആദിത്യന്‍, അര്‍ജുന്‍, അനന്ദു എന്നിവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. നാല് പേരേയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

Update: 2020-11-09 11:43 GMT

മലപ്പുറം: നിലമ്പൂരില്‍ യുവതിയേയും മൂന്ന് മക്കളേയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഗുരുതര ആരോപണവുമായി കുടുംബം. മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും മകളുടേയും കുട്ടികളുടേയും മരണം കൊലപാതകമാണെന്നും മരിച്ച രഹ്നയുടെ പിതാവ് രാജന്‍കുട്ടി പറഞ്ഞു. പിന്നില്‍ രഹ്നയുടെ ഭര്‍ത്താവ് ബിനേഷ് ആണെന്നും അദ്ദേഹം ആരോപിച്ചു.

ബിനേഷിന്റെ ക്വട്ടേഷന്‍ സംഘമാണ് മകളെ കൊന്നത്. ബിനേഷിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു. രഹ്ന ഇതിനെ എതിര്‍ത്തിരുന്നു. മകളേയും കൊച്ചുമക്കളേയും ഒഴിവാക്കാന്‍ ബിനേഷ് നടത്തിയ ആസൂത്രിത കൊലപാതകമാണ് ഇതെന്നും രാജന്‍കുട്ടി ആരോപിച്ചു.

ഇന്നലെയാണ് രഹ്നയേയും മക്കളായ ആദിത്യന്‍, അര്‍ജുന്‍, അനന്ദു എന്നിവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. നാല് പേരേയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയെന്നായിരുന്നു പോലിസിന്റെ പ്രാഥമിക നിഗമനം

Tags:    

Similar News