സമ്പന്നരുടെ മാത്രം കാവല്‍ക്കാരന്‍; കര്‍ഷകരുടേതല്ല; ബിജെപിയുടെ കാവല്‍ക്കാരന്‍ കാംപയിനെ പരിഹസിച്ച് പ്രിയങ്ക

യുപിയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഗംഗാനദിയിലൂടെ നടത്തിയ ബോട്ട് യാത്രക്കിടെയാണ് പ്രിയങ്കയുടെ ഈ പരാമര്‍ശം.

Update: 2019-03-18 14:01 GMT

ലക്‌നൗ: കാവല്‍ക്കാരന്‍ കള്ളനാണ് (ചൗക്കീദാര്‍ ചോര്‍ ഹേ) എന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ പ്രചരണത്തെ മറികടക്കാന്‍ ബിജെപി തുടങ്ങിവച്ച ഞാനും കാവല്‍ക്കാരനാണ് (മേം ഭീ ചൗക്കീദാര്‍) കാംപയിനെ പരിഹസിച്ച് എഐസിസി ജനറല്‍ സെക്രട്ടറി. പ്രിയങ്ക ഗാന്ധി. സമ്പന്നര്‍ക്കാണ് കാവല്‍ക്കാരുള്ളതെന്നും കര്‍ഷകരുടേതല്ലെന്നും പ്രിയങ്ക പറഞ്ഞു. യുപിയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഗംഗാനദിയിലൂടെ നടത്തിയ ബോട്ട് യാത്രക്കിടെയാണ് പ്രിയങ്കയുടെ ഈ പരാമര്‍ശം.

കാവല്‍ക്കാരുള്ളത് സമ്പന്നര്‍ക്കാണ്. കര്‍ഷകരായ ഞങ്ങളുടെ കാവല്‍ക്കാര്‍ തങ്ങള്‍ തന്നെയാണെന്ന് ഉത്തര്‍പ്രദേശില്‍ കഴിഞ്ഞദിവസം പ്രചാരണത്തിനിടെ ഒരുസംഘം ഉരുളക്കിഴങ്ങ് കര്‍ഷകരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഒരു കര്‍ഷകന്‍ വ്യക്തമാക്കിയതായി പ്രിയങ്ക ചൂണ്ടിക്കാട്ടി. പ്രിയങ്കയുടെ ബോട്ട് യാത്രയോടെ ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിന് തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയിലാണ് പ്രിയങ്ക തിരഞ്ഞെടുപ്പു പ്രചാരണത്തിന് തുടക്കം കുറിച്ചത്. പ്രയാഗ്‌രാജില്‍ നിന്ന് വാരണാസി വരെ മൂന്നുദിവസത്തെ ബോട്ട് യാത്രയാണ് പ്രിയങ്ക നടത്തുന്നത്.

Tags:    

Similar News