ഉഴവൂരില്‍ മകളെ അമ്മ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

നെച്ചിപ്പുഴൂര്‍ കാനത്തില്‍ കൊച്ചുരാമന്റെ മകള്‍ സൂര്യയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മാതാവ് സാലിയെ കുറവിലങ്ങാട് പോലിസ് കസ്റ്റഡിയിലെടുത്തു.

Update: 2019-11-20 18:11 GMT

കോട്ടയം: ഉഴവൂരില്‍ മകളെ അമ്മ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. നെച്ചിപ്പുഴൂര്‍ കാനത്തില്‍ കൊച്ചുരാമന്റെ മകള്‍ സൂര്യയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മാതാവ് സാലിയെ കുറവിലങ്ങാട് പോലിസ് കസ്റ്റഡിയിലെടുത്തു.

ഉഴവൂര്‍ കരിനെച്ചി ക്ഷേത്രത്തിനു സമീപമുള്ള വാടക വീട്ടില്‍ വെച്ചായിരുന്നു കൊലപാതകം. വൈകീട്ട് അഞ്ചോടെയാണ് സംഭവം നാട്ടുകാര്‍ അറിഞ്ഞത്. കൊല്ലപ്പെട്ട സൂര്യയുടെ സഹോദരന്‍ സ്വരൂപ് സ്‌കൂളില്‍ നിന്നെത്തിയപ്പോള്‍ അമ്മ സാലി അകത്തു കയറ്റിയില്ല. പലതവണ വീടിനകത്ത് കടക്കാന്‍ ശ്രമിച്ചെങ്കിലും മകനെ സാലി തള്ളി മാറ്റി. തുടര്‍ന്ന് സ്വരൂപ് അയല്‍വാസികളുടെ സഹായം തേടി. സമീപവാസികള്‍ എത്തി തിരക്കിയപ്പോള്‍ മകള്‍ ഉറങ്ങുന്നുവെന്നാണ് സാലി പറഞ്ഞത്.

സംശയം തോന്നി വീട്ടില്‍ കയറി നടത്തിയ പരിശോധനിയിലാണ് മൃതദേഹം കണ്ടെത്തിയത്. കട്ടിലില്‍ കിടന്നിരുന്ന സൂര്യയുടെ കഴുത്തില്‍ ഷാളിട്ട് മുറുക്കിയ നിലയിലായിരുന്നു. സാലിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് പോലിസ് വ്യക്തമാക്കി.

അരീക്കര എസ്എന്‍ യുപി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ച സൂര്യ. അച്ഛന്‍ രാമന്‍ ഈരാറ്റുപേട്ട ആശുപത്രിയിലെ പാറാവുകാരനാണ്. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം വ്യാഴാഴ്ച ബന്ധുക്കള്‍ക്ക് കൈമാറും.

Tags:    

Similar News