ആനയെ കെട്ടുന്നതു സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

കൊട്ടിയം കൊട്ടുമ്പുറം പള്ളിക്കുസമീപം ചിറക്കര പുത്തന്‍വീട്ടില്‍ കുട്ടാപ്പി എന്ന അഭിലാഷ് (40)ആണ് അറസ്റ്റിലായത്.

Update: 2021-11-12 03:01 GMT

കൊട്ടിയം: അയല്‍വാസിയായ യുവാവിനെ വീട്ടില്‍നിന്നു വിളിച്ചിറക്കി ഇരുകാലുകളുടെയും കുഴിഞരമ്പ് വെട്ടിമുറിച്ചശേഷം ഒരു വര്‍ഷത്തോളം ഒളിവിലായിരുന്ന പ്രതിയെ കൊട്ടിയം പോലിസ് അറസ്റ്റ് ചെയ്തു. കൊട്ടിയം കൊട്ടുമ്പുറം പള്ളിക്കുസമീപം ചിറക്കര പുത്തന്‍വീട്ടില്‍ കുട്ടാപ്പി എന്ന അഭിലാഷ് (40)ആണ് അറസ്റ്റിലായത്. വെണ്‍മണിച്ചിറ ജയചന്ദ്രവിലാസത്തില്‍ ജയചന്ദ്രനെയാണ് ഇയാള്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചത്.

2020 ഡിസംബര്‍ 24നായിരുന്നു കേസിനാസ്പദമായ സംഭവം. ആനയെ കെട്ടുന്നതുസംബന്ധിച്ച തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. സംഭവത്തിനുശേഷം ഒളിവിലായിരുന്ന പ്രതി കൊട്ടിയത്ത് മടങ്ങിയെത്തിയതായി സിറ്റി പോലീസ് കമ്മിഷണര്‍ ടി നാരായണന് ലഭിച്ച വിവരത്തെത്തുടര്‍ന്നാണ് അറസ്റ്റ്.

ചാത്തന്നൂര്‍ എസിപി ഗോപകുമാര്‍, കൊട്ടിയം എസ്എച്ച്ഒ ജിംസ്റ്റല്‍, എസ്‌ഐമാരായ സുജിത്ത് ജി നായര്‍, ഷിഹാസ്, എഎസ്‌ഐ സുനില്‍കുമാര്‍, എസ്‌സിപിഒ ബീന എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്‍ഡ് ചെയ്തു.


Tags:    

Similar News