ബാലികയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്കായി ഹാജരാകില്ലെന്ന് അഭിഭാഷകര്‍

കേസിലെ പ്രതി വിഷ്ണു പ്രസാദിനു വേണ്ടി കേസ് വാദിക്കില്ലെന്ന് ജില്ലാ അഭിഭാഷക യൂണിയനാണ് ഐക്യകണ്‌ഠ്യേന തീരുമാനിച്ചത്.

Update: 2019-06-12 01:38 GMT

ഭോപ്പാല്‍: എട്ടു വയസുകാരിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തി ഓവുചാലില്‍ തള്ളിയ കേസില്‍ പ്രതിക്ക് വേണ്ടി കോടതിയില്‍ ഹാജരാകില്ലെന്ന് ഭോപ്പാലിലെ അഭിഭാഷകര്‍. കേസിലെ പ്രതി വിഷ്ണു പ്രസാദിനു വേണ്ടി കേസ് വാദിക്കില്ലെന്ന് ജില്ലാ അഭിഭാഷക യൂണിയനാണ് ഐക്യകണ്‌ഠ്യേന തീരുമാനിച്ചത്.

വിഷ്ണു പ്രസാദിനെ അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജിയുടെ മുന്നില്‍ ഹാജരാക്കുകയും ഒരു ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയും ചെയ്തു. കേസില്‍ പോലിസ് ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും.

തിങ്കളാഴ്ചയാണ് പ്രതി വിഷ്ണു പ്രസാദ് അറസ്റ്റിലായത്. എട്ടുവയസുകാരിയെ ബലാല്‍സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. ഭോപ്പാലിലെ കമല നഗറിലെ ഓവ് ചാലില്‍ നിന്നായിരുന്നു കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.

Tags:    

Similar News