ഇറാനിയൻ എണ്ണ ശാലകൾക്ക് നേരെ ഇസ്രായേൽ മിസൈൽ ആക്രമണം; ശത്രുക്കൾക്കെതിരെ ദീർഘകാലം യുദ്ധം ചെയ്യാൻ പ്രാപ്തമെന്ന് ഇറാൻ
തെഹ്റാൻ : ഇറാനിയൻ എണ്ണ ശാലകൾക്ക് മുകളിൽ മിസൈൽ വർഷിച്ച് ഇസ്രായേൽ. 3 ഡിപ്പോകളും 30 ഇന്ധന ടാങ്കുകളും തകർന്നു
അതേസമയം, ഇസ്രായേൽ, കുവൈറ്റ്, സൗദി അറേബ്യ, ബഹ്‌റൈൻ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ) എന്നിവ ഉൾപ്പെടുന്ന അഞ്ച് രാജ്യങ്ങളെ ആക്രമിച്ചുകൊണ്ട് ഇറാൻ തിരിച്ചടിച്ചു. അമേരിക്കയ്ക്കും ഇസ്രായേലിനുമെതിരെ ആറ് മാസത്തെ യുദ്ധം ചെയ്യാൻ തങ്ങൾക്ക് കഴിവുണ്ടെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) പ്രഖ്യാപിച്ചു.
ഇറാനിയൻ സൈന്യവും റെവല്യൂഷണറി ഗാർഡ് കോർപ്സും ദീർഘകാലം യുദ്ധം ചെയ്യാൻ പ്രാപ്തമാണെന്ന് ഐആർജിസി വക്താവ് അലി മുഹമ്മദ് നൈനി പറഞ്ഞു. മിഡിൽ ഈസ്റ്റിൽ യുഎസ്, ഇസ്രായേൽ സൈനിക താവളങ്ങളും സൗകര്യങ്ങളും ഉൾപ്പെടെ 200 ലധികം ലക്ഷ്യങ്ങൾ ലക്ഷ്യമിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.