അജ്ഞാതര്‍ ആക്രമിച്ചതായി മദ്‌റസ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച കേസിലെ പ്രതി; ചികില്‍സ തേടി

ചെട്ടിപ്പടി കുപ്പിവളവിലെ തുന്നര്‍കണ്ടി രാമനാഥനാണ് ഇന്നലെ വൈകീട്ട് പാല്‍ വിതരണം കഴിഞ്ഞ് മടങ്ങവെ ബൈക്കിലെത്തിയ രണ്ടു പേര്‍ ആക്രമിച്ചെന്ന് അവകാശപ്പെട്ട് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയത്.

Update: 2021-11-01 17:13 GMT

തിരൂരങ്ങാടി: ആഴ്ചകള്‍ക്കു മുമ്പ് മദ്‌റസ കഴിഞ്ഞു മടങ്ങുകയായിരുന്ന വിദ്യാര്‍ഥിയെ അകാരണമായി മര്‍ദ്ദിച്ച കേസിലെ ആര്‍എസ്എസ്സുകാരനായ പ്രതി അജ്ഞാതര്‍ ആക്രമിച്ചെന്ന് അവകാശപ്പെട്ട് ആശുപത്രിയില്‍ ചികിത്സ തേടി. ചെട്ടിപ്പടി കുപ്പിവളവിലെ തുന്നര്‍കണ്ടി രാമനാഥനാണ് ഇന്നലെ വൈകീട്ട് പാല്‍ വിതരണം കഴിഞ്ഞ് മടങ്ങവെ ബൈക്കിലെത്തിയ രണ്ടു പേര്‍ ആക്രമിച്ചെന്ന് അവകാശപ്പെട്ട് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയത്.

കഴിഞ്ഞ മാസം 19ന് മദ്‌റസ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ആനപ്പടി ഫലാഹുല്‍ മുസ്‌ലിമീന്‍ മദ്‌റസയിലെ എട്ടാംതരം വിദ്യാര്‍ഥി ചെമ്മല റഷീദിന്റെ മകന്‍ ഖാജയെ ഒരു പ്രകോപനവുമില്ലാതെ ആര്‍എസ്എസ് പ്രവര്‍ത്തകനായ രാമനാഥന്‍ ആക്രമിച്ചിരുന്നു. ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ പോലിസ് കേസെടുത്തെങ്കിലും ഇയാള്‍ മാനസിക രോഗിയാണന്ന് വരുത്തിതീര്‍ത്ത് നിസാര വകുപ്പുകള്‍ ചുമത്തി വിട്ടയച്ചത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

ഇതിനിടെയാണ് ഇന്നലെ ഇയാള്‍ ആക്രമിക്കപെട്ടെന്ന് അവകാശപ്പെട്ട് ആശുപത്രിയില്‍ ചികിത്സ തേടിയത്.

Tags:    

Similar News