അഞ്ചു വയസ്സുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസ്; മാതാവിനെ കോടതി വെറുതെവിട്ടു

മാതാവ് കുറ്റം ചെയ്തതായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. 2021 ജൂലൈ 7 നായിരുന്നു കേസിനാസ്പദമായ സംഭവം.

Update: 2024-02-01 12:44 GMT

കോഴിക്കോട്: പയ്യാനക്കലില്‍ അഞ്ച് വയസ്സുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ മാതാവിനെ കോടതി വെറുതെ വിട്ടു. സാഹചര്യത്തെളിവുകളുടെ അഭാവത്തിലാണ് കുട്ടിയുടെ മാതാവ് സമീറയെ കോടതി വെറുതെവിട്ടത്. കോഴിക്കോട് പോക്‌സോ കോടതിയുടേതാണ് വിധി. മാതാവ് സമീറ കുറ്റം ചെയ്തതായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. 2021 ജൂലൈ 7നായിരുന്നു കേസിനാസ്പദമായ സംഭവം. കോഴിക്കോട് പയ്യാനക്കല്‍ ചാമുണ്ഡിവളപ്പിലെ അഞ്ച് വയസുകാരി ഫാത്തിമ റനയാണ് കൊല്ലപ്പെട്ടത്. ദുര്‍മന്ത്രവാദത്തിന്റെ മറവില്‍ കുട്ടിയെ മാതാവ് കൊലപ്പെടുത്തിയെന്നായിരുന്നു പോലിസ് കേസ്. എന്നാല്‍ ഇവര്‍ കുറ്റംചെയ്‌തെന്ന് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്നും സാഹചര്യത്തെളിവുകള്‍ കുട്ടിയുടെ മാതാവിന് എതിരല്ലെന്നും കോടതി കണ്ടെത്തി.

Tags:    

Similar News