ഓച്ചിറയില്‍ നിന്നും പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ നാലുപേര്‍ക്കെതിരേ പോക്‌സോ കേസെടുത്തു

മുഖ്യപ്രതി റോഷന്‍, കൂട്ടുപ്രതികളായ അനന്തു, വിപിന്‍, പ്യാരി എന്നിവര്‍ക്കെതിരേയാണ് പോക്‌സോ ചുമത്തിയത്. പെണ്‍കുട്ടിയുമായി ബംഗളൂരുവിലുള്ള റോഷനായി പോലിസിന്റെ തിരച്ചില്‍ തുടരുകയാണ്.

Update: 2019-03-21 11:36 GMT

കൊല്ലം: ഓച്ചിറയില്‍ 13കാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതിചേര്‍ത്ത നാലുപേര്‍ക്കെതിരേയും പോക്‌സോ കേസ് ചുമത്തി. മുഖ്യപ്രതി റോഷന്‍, കൂട്ടുപ്രതികളായ അനന്തു, വിപിന്‍, പ്യാരി എന്നിവര്‍ക്കെതിരേയാണ് പോക്‌സോ ചുമത്തിയത്. നാലുപേരും ഓച്ചിറ സ്വദേശികളാണ്. ഇവരില്‍ അനന്തു, വിപിന്‍, പ്യാരി എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയുമായി ബംഗളൂരുവിലുള്ള റോഷനായി പോലിസിന്റെ തിരച്ചില്‍ തുടരുകയാണ്. ഇരുവരേയും കണ്ടെത്താന്‍ ബംഗളൂരു പോലിസിന്റെ സഹായം തേടിയിട്ടുണ്ട്.

കഴിഞ്ഞ തിങ്കളാഴ്ച രാത്രി രാജസ്ഥാന്‍ സ്വദേശികളുടെ മകളായ പെണ്‍കുട്ടിയെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്. വഴിയോരക്കച്ചവടക്കാരായ മാതാപിതാക്കളെ അക്രമിച്ചശേഷമായിരുന്നു തട്ടിക്കൊണ്ടുപോവല്‍. സംഘത്തിലെ റോഷനുമായി പെണ്‍കുട്ടി അടുപ്പത്തിലാണ്. സിപിഐ ബ്രാഞ്ച് സെക്രട്ടറിയുടെ മകനാണ് റോഷന്‍. കാറില്‍ എറണാകുളത്തേക്ക് പോയ സംഘം റോഷനേയും പെണ്‍കുട്ടിയേയും ബംഗളൂരുവിലേക്ക് ട്രെയിന്‍ മാര്‍ഗം പറഞ്ഞുവിട്ടശേഷം തിരികെ കാറിലെത്തി കായംകുളത്ത് കാര്‍ ഉപേക്ഷിച്ചു. തുടര്‍ന്ന് കാര്‍ കണ്ടെത്തിയ പോലിസ് നടത്തിയ അന്വേഷണത്തിലാണ് മൂന്നുപേര്‍ പിടിയിലായത്. 

Tags:    

Similar News