പ്രവാസി സൗഹൃദ പ്രഖ്യാപനവുമായി സംസ്ഥാന ബജറ്റ്; തിരിച്ച് വരുന്ന പ്രവാസികള്‍ക്ക് പദ്ധതി, മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കും

വിദേശത്ത് വച്ച് മരണപ്പെടുന്ന മലയാളികളുടെ മൃതദേഹം സര്‍ക്കാര്‍ ചെലവില്‍ സൗജന്യമായി നാട്ടിലെത്തിക്കുമെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക് പറഞ്ഞു. ഇതിനുള്ള ചെലവ് നോര്‍ക്കയായിരിക്കും വഹിക്കുക .

Update: 2019-01-31 06:37 GMT

തിരുവനന്തപുരം: പ്രവാസി സൗഹൃദ പദ്ധതികളുമായി സംസ്ഥാന ബജറ്റ്. തിരിച്ച് വരുന്ന പ്രവാസികളെ ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കിയുള്ളതാണ് പദ്ധതികള്‍. വിദേശത്ത് വച്ച് മരണപ്പെടുന്ന മലയാളികളുടെ മൃതദേഹം സര്‍ക്കാര്‍ ചെലവില്‍ സൗജന്യമായി നാട്ടിലെത്തിക്കുമെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക് പറഞ്ഞു. ഇതിനുള്ള ചെലവ് നോര്‍ക്കയായിരിക്കും വഹിക്കുക . ബഡ്ജറ്റിലെ 18ആമത് പദ്ധതിയായിട്ടാണ് പ്രവാസി നിക്ഷേപവും സുരക്ഷയും എന്ന പേരില്‍ ചരിത്ര പ്രഖ്യാപനം നടത്തിയത്.


മറ്റ് പ്രഖ്യാപനങ്ങള്‍ താഴെ പറയുന്നു

    • പ്രവാസികള്‍ക്ക് നാടുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും നിക്ഷേപങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും വഴിത്തിരിവായിരുന്നു ലോക കേരളസഭ. ഇതിന്റെ തുടര്‍ പ്രവര്‍ത്തനത്തിന് 81 കോടി വകയിരുത്തി.

    • ഒരുലക്ഷം താഴെ വരുമാനമുള്ള തിരിച്ച് വരുന്ന പ്രവാസികള്‍ക്ക് സഹായം നല്‍കുന്ന സാന്ത്വനം പദ്ധതിയ്ക്ക് വേണ്ടി 25 കോടി.

    • ലോക കേരള സഭ, ആഗോള പ്രവാസി ഫെസ്റ്റ് എന്നിവയ്ക്ക് വേണ്ടി 5 കോടി വീതം വകയിരുത്തി.

    • പ്രവാസി നിക്ഷേപം കിഫ്ബി പോലുള്ള പദ്ധതികളില്‍ മുടക്കി എല്ലാ മാസവും ലാഭവിഹിതം നല്‍കും, ക്ഷേമപദ്ധതി കൂടി ഇതില്‍ ലയിപ്പിക്കാനും പദ്ധതിയുണ്ട്

    • പ്രവാസി ചിട്ടിയില്‍ നിന്നും ലഭിക്കുന്ന വരുമാനം കിഫ്ബി ബോണ്ടില്‍ നിക്ഷേപിക്കും. ചിറ്റാളന്മാര്‍ക്ക് ഏത് കിഫ്ബി പദ്ധതിയില്‍ ഇവ നിക്ഷേപിക്കണമെന്ന് നിര്‍ദ്ദേശിക്കാം

    • ഇപ്പോള്‍ യു.എ.ഇയില്‍ മാത്രം ലഭ്യമായ പ്രവാസി ചിട്ടി ഫെബ്രുവരിയില്‍ മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കും.

    • പ്രവാസി ചിട്ടി രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കും.



Tags:    

Similar News