ജമ്മുകശ്മീരില്‍ ബസ്സ് കൊക്കയിലേക്ക് മറിഞ്ഞ് 25 പേര്‍ കൊല്ലപ്പെട്ടു, 13 പേര്‍ക്ക് പരിക്ക്

മിനി ബസില്‍ ആവശ്യത്തിലധികം ആളുകളെ കയറ്റിയതിനാല്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഇന്നു രാവിലെയാണ് സംഭവം.ജമ്മുവില്‍ നിന്ന് 230 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്നത്. പരിക്കേറ്റവരെ തൊട്ടടുത്തുള്ള ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Update: 2019-07-01 04:53 GMT

ശ്രീനഗര്‍: ജമ്മുകശ്മീരിലെ കിശ്‌വാര്‍ ജില്ലയില്‍ മിനിബസ്സ് കൊക്കയിലേക്ക് മറിഞ്ഞ് 25 പേര്‍ കൊല്ലപ്പെടുകയും 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മിനി ബസില്‍ ആവശ്യത്തിലധികം ആളുകളെ കയറ്റിയതിനാല്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഇന്നു രാവിലെയാണ് സംഭവം.ജമ്മുവില്‍ നിന്ന് 230 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്നത്. പരിക്കേറ്റവരെ തൊട്ടടുത്തുള്ള ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് നിയന്ത്രണംവിട്ട് റോഡില്‍നിന്നു തെന്നിമാറി കൊക്കയിലേക്ക് കൂപ്പുകുത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.


ജൂണ്‍ 27ന് പൂഞ്ചിലുണ്ടായ വാഹനാപകടത്തില്‍ ഒമ്പത് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 11 വിദ്യാര്‍ഥികള്‍ മരിച്ചിരുന്നു. അമിത വേഗതയില്‍ സഞ്ചരിച്ച ടെംപോ ട്രാവലര്‍ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു.

Tags:    

Similar News