സംസ്ഥാനത്ത് 11 മുതല്‍ ആംബുലന്‍സ് നെറ്റ്‌വര്‍ക്ക്

തിരുവനന്തപുരം: റോഡപകടങ്ങളില്‍ ജീവന്‍ പൊലിയുന്നവര്‍ക്കും പരിക്കേല്‍ക്കുന്നവര്‍ക്കും കൈത്താങ്ങാവാന്‍ സംസ്ഥാനത്ത് 11 മുതല്‍ ആംബുലന്‍സ് നെറ്റ്‌വര്‍ക്ക് ആരംഭിക്കും. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കേരള പോലിസുമായി ചേര്‍ന്നാണ് അത്യാധുനിക ട്രോമാകെയര്‍ സേവനം നടപ്പാക്കുന്നത്.
11ന് ഉച്ചയ്ക്ക് 2.30ന് മുഖ്യമന്ത്രിയുടെ ഓഫിസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മൊബൈല്‍ നമ്പര്‍ ഔദേ്യാഗികമായി പ്രസിദ്ധീകരിക്കും. ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഐപിഎസ്, റേഞ്ച് ഐജി മനോജ് എബ്രഹാം ഐപിഎസ്, ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. ഇ കെ ഉമ്മര്‍, സെക്രട്ടറി ഡോ. എന്‍ സുള്‍ഫി, ട്രോമാകെയര്‍ കോ-ഓഡിനേറ്റര്‍ ഡോ. ശ്രീജിത്ത് എം കുമാര്‍ പങ്കെടുക്കും. 9188 100 100 എന്ന നമ്പറില്‍ വിളിച്ചാല്‍ ഉടനടി ആംബുലന്‍സ് സൗകര്യം ലഭ്യമാവും. സംസ്ഥാനത്തെ ആയിരത്തോളം ആംബുലന്‍സുകളെയാണ് ആദ്യഘട്ടത്തില്‍ ഓണ്‍ലൈന്‍ ശൃംഖലയില്‍ ഉള്‍പ്പെടുത്തുന്നത്. കേരള പോലിസിന്റെയും രമേശ് കുമാര്‍ ഫൗണ്ടേഷന്റെയും സഹകരണത്തോടെയാണ് ഐഎംഎ പദ്ധതി നടപ്പാക്കുന്നത്.
അപകടസ്ഥലത്തുനിന്ന് ഈ നമ്പറിലേക്ക് വിളിച്ചാല്‍ തിരുവനന്തപുരത്തെ പോലിസ് കണ്‍ട്രോള്‍റൂമിലാണു കോള്‍ എത്തുക. ജീവനക്കാര്‍ വിളിച്ചയാളുടെ കൃത്യസ്ഥലം മനസ്സിലാക്കി മാപ്പില്‍ അടയാളപ്പെടുത്തും. തുടര്‍ന്ന് ഏറ്റവും അടുത്തുള്ള ആംബുലന്‍സ് ജീവനക്കാര്‍ക്ക് വിവരം കൈമാറും. അടുത്തഘട്ടത്തില്‍ മൊബൈല്‍ ആപ്പ് വരുന്നതോടെ തനിയെ ലൊക്കേഷന്‍ മനസ്സിലാക്കാം. തുടര്‍ന്ന് ഏറ്റവുമടുത്തുള്ള ആംബുലന്‍സ് ഡ്രൈവര്‍മാരുടെ മൊബൈലില്‍ അലര്‍ട്ട് നല്‍കും. അപകടം നടന്ന സ്ഥലത്തേക്കുള്ള വഴിയും ഡ്രൈവറുടെ മൊബൈലില്‍ തെളിയും. കണ്‍ട്രോള്‍റൂമില്‍ നിന്ന് ഏറ്റവുമടുത്ത ആശുപത്രി ലിസ്റ്റ് ചെയ്യുകയും അവിത്തെ നോഡല്‍ ഓഫിസര്‍ തുടര്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.
Next Story

RELATED STORIES

Share it