വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി ആഭരണം കവര്‍ന്നതായി പരാതി
BY kasim kzm27 April 2018 3:57 AM GMT
kasim kzm27 April 2018 3:57 AM GMT
തിരൂരങ്ങാടി: ഏഴു വയസ്സുകാരിയായ മദ്്റസാ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി ആഭരണം കവര്‍ന്ന് ഉപേക്ഷിച്ചതായി പരാതി. കോഴിക്കോട് മെഡിക്കല്‍ കോളജ് പരിസരത്തുനിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ചെമ്മാട് കൊടിഞ്ഞി റോഡ് ബാപ്പുട്ടി ഹാജി നഗറില്‍ താമസിക്കുന്ന വിദ്യാര്‍ഥിനിയെയാണ് തട്ടിക്കൊണ്ടുപോയത്. കുട്ടിയുടെ മുക്കാല്‍ പവന്റെ വള കവര്‍ന്നിട്ടുണ്ട്.
ചെമ്മാട് മണ്ണാടിപറമ്പ് ഖിദ്മത്തുല്ഇസ്്ലാം എ ബ്രാഞ്ച് മദ്്റസ വിദ്യാര്‍ഥിയാണ്. ഇന്നലെ രാവിലെ 6.45 ഓടെ മദ്്റസയിലേക്ക് പോവുന്നതിനിടെ പര്ദ്ദയിട്ടെത്തിയയാള് ബൈക്കില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. മദ്റസ വിട്ട സമയം കഴിഞ്ഞിട്ടും കുട്ടി വീട്ടിലെത്താത്തതിനെ തുടര്‍ന്നു പലസ്ഥലങ്ങളിലും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. മദ്്റസയില്‍ എത്തിയിട്ടുമില്ല. ഇതോടെ രക്ഷിതാക്കള്‍ തിരൂരങ്ങാടി പോലിസ് സ്റ്റേഷനില്‍ പരാതി നല്കി. രാവിലെ പത്തോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് പരിസരത്ത് നിന്നു സഹദേവന് എന്നൊരാള്‍ കുട്ടി നല്കിയ നമ്പറില്‍ പിതാവിനെ വിളിച്ചറിയിക്കുകയും മെഡിക്കല്‍ കോളജ് പോലിസ് സ്റ്റേഷനില്‍ കുട്ടിയെ ഏല്‍പ്പിക്കുകയും ചെയ്തു. പോലിസ് തിരൂരങ്ങാടി പോലിസ് സ്റ്റേഷനിലേക്ക് വിവരം കൈമാറി. ഇതോടെ രക്ഷിതാക്കള്‍ കോഴിക്കോട്ടെത്തി സ്റ്റേഷനില്‍ നിന്നു കുട്ടിയെ വീട്ടിലെത്തിക്കുകയായിരുന്നു. കുട്ടിയോട് ഉമ്മ ആശുപത്രിയിലാണെന്നും അങ്ങോട്ട് പോവുകയാണെന്നും പറഞ്ഞ് സ്കൂട്ടറില്‍ കയറ്റിക്കൊണ്ടു പോവുകയായിരുന്നത്രെ.
ഏറെ ദൂരം ബൈക്കില്‍ യാത്ര തുടര്‍ന്നു പിന്നീട് ബസ് കയറി പോയെന്നും കുട്ടി പറഞ്ഞു. ഇതിനിടെയാണു കുട്ടിയുടെ കൈയില്‍ നിന്നു വള മുറിച്ചെടുത്തത്. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് പരിസരത്ത് തന്നെ നിര്‍ത്തി പോയതായും കുട്ടി പറഞ്ഞു. ഹെല്‍മറ്റ് ധരിച്ച് പര്‍ദ്ദയിട്ട ഒരാള്‍ കുട്ടിയുമായി ൈബക്കില്‍ പോവുന്ന ദൃശ്യം ചെമ്മാടും പരിസരങ്ങളിലും സ്ഥാപിച്ച സിസിടിവി കാമറകളില്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ പിതാവിന്റെ പരാതിയില്‍ തിരൂരങ്ങാടി പോലിസ് കേസെടുത്തു.
ചെമ്മാട് മണ്ണാടിപറമ്പ് ഖിദ്മത്തുല്ഇസ്്ലാം എ ബ്രാഞ്ച് മദ്്റസ വിദ്യാര്‍ഥിയാണ്. ഇന്നലെ രാവിലെ 6.45 ഓടെ മദ്്റസയിലേക്ക് പോവുന്നതിനിടെ പര്ദ്ദയിട്ടെത്തിയയാള് ബൈക്കില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. മദ്റസ വിട്ട സമയം കഴിഞ്ഞിട്ടും കുട്ടി വീട്ടിലെത്താത്തതിനെ തുടര്‍ന്നു പലസ്ഥലങ്ങളിലും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. മദ്്റസയില്‍ എത്തിയിട്ടുമില്ല. ഇതോടെ രക്ഷിതാക്കള്‍ തിരൂരങ്ങാടി പോലിസ് സ്റ്റേഷനില്‍ പരാതി നല്കി. രാവിലെ പത്തോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് പരിസരത്ത് നിന്നു സഹദേവന് എന്നൊരാള്‍ കുട്ടി നല്കിയ നമ്പറില്‍ പിതാവിനെ വിളിച്ചറിയിക്കുകയും മെഡിക്കല്‍ കോളജ് പോലിസ് സ്റ്റേഷനില്‍ കുട്ടിയെ ഏല്‍പ്പിക്കുകയും ചെയ്തു. പോലിസ് തിരൂരങ്ങാടി പോലിസ് സ്റ്റേഷനിലേക്ക് വിവരം കൈമാറി. ഇതോടെ രക്ഷിതാക്കള്‍ കോഴിക്കോട്ടെത്തി സ്റ്റേഷനില്‍ നിന്നു കുട്ടിയെ വീട്ടിലെത്തിക്കുകയായിരുന്നു. കുട്ടിയോട് ഉമ്മ ആശുപത്രിയിലാണെന്നും അങ്ങോട്ട് പോവുകയാണെന്നും പറഞ്ഞ് സ്കൂട്ടറില്‍ കയറ്റിക്കൊണ്ടു പോവുകയായിരുന്നത്രെ.
ഏറെ ദൂരം ബൈക്കില്‍ യാത്ര തുടര്‍ന്നു പിന്നീട് ബസ് കയറി പോയെന്നും കുട്ടി പറഞ്ഞു. ഇതിനിടെയാണു കുട്ടിയുടെ കൈയില്‍ നിന്നു വള മുറിച്ചെടുത്തത്. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് പരിസരത്ത് തന്നെ നിര്‍ത്തി പോയതായും കുട്ടി പറഞ്ഞു. ഹെല്‍മറ്റ് ധരിച്ച് പര്‍ദ്ദയിട്ട ഒരാള്‍ കുട്ടിയുമായി ൈബക്കില്‍ പോവുന്ന ദൃശ്യം ചെമ്മാടും പരിസരങ്ങളിലും സ്ഥാപിച്ച സിസിടിവി കാമറകളില്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ പിതാവിന്റെ പരാതിയില്‍ തിരൂരങ്ങാടി പോലിസ് കേസെടുത്തു.
Next Story
RELATED STORIES
പോളിങ് ബൂത്തിന് സമീപം ലോറിയിടിച്ച് പരിക്കേറ്റയാള്‍ മരിച്ചു
26 April 2024 8:24 AM GMTകള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTസുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല എന്റെ രാഷ്ട്രീയം; എനിക്ക് കൃത്യമായ...
26 April 2024 7:54 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMT