World

ലിബിയന്‍ തീരസംരക്ഷണ സേന കടലില്‍ ഉപേക്ഷിച്ച സ്ത്രീയും കുഞ്ഞും മരിച്ചു

ട്രിപ്പോളി: രക്ഷാപ്രവര്‍ത്തനത്തിനിടെ ലിബിയന്‍ തീരസംരക്ഷണ സേന നടുക്കടലില്‍ ഉപേക്ഷിച്ചവരില്‍ ഒരു സ്ത്രീയും കുഞ്ഞും മരിച്ചു. യൂറോപ്പിലേക്കുള്ള അഭയാര്‍ഥികളുമായി വന്ന കപ്പലിലെ 158 പേരെ രക്ഷിച്ച ശേഷമാണ് രണ്ട് സ്ത്രീകളേയും ഒരു കുട്ടിയെയും ഉപേക്ഷിച്ച് രക്ഷാപ്രവര്‍ത്തകര്‍ കടന്നു കളഞ്ഞത്.
രണ്ടാമത്തെ സ്ത്രീയെ രക്ഷപ്പെടുത്തിയതായി സ്‌പെയിന്‍ ആസ്ഥാനമായ മറ്റൊരു രക്ഷാപ്രവര്‍ത്തക സംഘം അറിയിച്ചു. ആഫ്രിക്കയിലേക്ക് തിരികെ കൊണ്ടുപോവാനായി എത്തിച്ച ബോട്ടില്‍ കയറാന്‍ വിസമ്മതിച്ചതിനാലാണു മൂന്നു പേരെയും നടുക്കടലില്‍ ഉപേക്ഷിച്ചതെന്നാണു ലിബിയന്‍ തീരസംരക്ഷണ സേനയുടെ വാദം. എന്നാല്‍ ഇതിനെതിരേ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
മെഡിറ്ററേനിയന്‍ കടല്‍ കടക്കുന്നതിനിടെ 2018ല്‍ മാത്രം മരണപ്പെട്ടത് 1000ത്തിലേറെ കുടിയേറ്റക്കാരാണ്. ഇവരുടെ ജീവന്‍ നഷ്ടപ്പെടാതിരിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് അഭയാര്‍ഥികള്‍ക്കു വേണ്ടിയുള്ള യുഎന്‍ ഹൈക്കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അതില്‍ യാതൊരു നടപടികളും കൈക്കൊണ്ടിട്ടില്ല.
Next Story

RELATED STORIES

Share it