മേക്ക് ഇന്‍ ഇന്ത്യ രാജ്യം കണ്ട ഏറ്റവും വലിയ തൊഴില്‍ അഴിമതി: ശിവസേന
BY kasim kzm30 Oct 2018 5:30 AM GMT
kasim kzm30 Oct 2018 5:30 AM GMT
ന്യൂഡല്‍ഹി: എന്‍ഡിഎ കൊണ്ടുവന്ന “മേക്ക് ഇന്‍ ഇന്ത്യ പദ്ധതി’ രാജ്യം കണ്ട ഏറ്റവും വലിയ തൊഴില്‍ അഴിമതിയാണെന്ന് ശിവസേന. ശിവസേനാ മുഖപത്രം സാമ്നയിലെ റോക്തോക് എന്ന പ്രതിവാര പംക്തിയില്‍ പാര്‍ട്ടി എംപി കൂടിയായ സഞ്ജയ് റൗട്ട് ആണ് ആരോപണം ഉന്നയിച്ചത്.
റഫേല്‍ ഇടപാടില്‍ ആരോപണം നേരിടുന്ന കേന്ദ്ര സര്‍ക്കാരിനെ ശിവസേനയുടെ ആരോപണം കടുത്ത സമ്മര്‍ദ്ദത്തിലാക്കി. ബിജെപി പറയുന്നത് പോലെ സംഭവിക്കുമായിരുന്നെങ്കില്‍ ഇന്ത്യ യുവാക്കള്‍ക്ക് ആകര്‍ഷണീയമായ സ്ഥലമാകുമായിരുന്നു. വിദേശ നിക്ഷേപകര്‍ ഇന്ത്യയില്‍ നിക്ഷേപിക്കാന്‍ ക്യൂ നില്‍ക്കുന്നുവെന്നാണ് അവരുടെ അവകാശവാദം. എന്നാല്‍ ഇതൊന്നും ഇതുവരെ രാജ്യത്തെ തൊഴില്‍ മേഖലയില്‍ പ്രകടമായിട്ടില്ല. അതിനര്‍ഥം വലിയ അഴിമതി നടന്നുവെന്നാണ്’ ലേഖനത്തില്‍ സഞ്ജയ് റൗട്ട് പറയുന്നു.
രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് തൊഴിലില്ലായ്മ. ഇത് സമൂഹത്തെ അരാജകത്വത്തിലേക്കു നയിക്കുമെന്നും ലേഖനത്തില്‍ വ്യക്തമാക്കുന്നു. ഒരു കോടി തൊഴിലവസരം രാജ്യത്ത് സൃഷ്ടിച്ചുവെന്നാണ് മോദി അവകാശപ്പെടുന്നത്.
എന്നാല്‍ നോട്ട് നിരോധനം മൂലം 40 ലക്ഷം പേരുടെ തൊഴിലവസരം നഷ്ടപ്പെടുത്തിയെന്നതാണ് യഥാര്‍ഥ്യം. ഏറ്റവുമധികം തൊഴില്‍ ലഭിക്കുമായിരുന്ന കാര്‍ഷിക മേഖല തകര്‍ന്നതും തൊഴില്‍ നഷ്ടത്തിന് കാരണമായി. തൊഴില്‍നഷ്ടത്തെക്കുറിച്ച് ആരെങ്കിലും സര്‍ക്കാരിനോടു ചോദിച്ചാല്‍ അവരെ രാജ്യദ്രോഹികളാക്കുകയാണെന്നും സഞ്ജയ് ലേഖനത്തില്‍ കുറ്റപ്പെടുത്തി.
റഫേല്‍ ഇടപാടില്‍ ആരോപണം നേരിടുന്ന കേന്ദ്ര സര്‍ക്കാരിനെ ശിവസേനയുടെ ആരോപണം കടുത്ത സമ്മര്‍ദ്ദത്തിലാക്കി. ബിജെപി പറയുന്നത് പോലെ സംഭവിക്കുമായിരുന്നെങ്കില്‍ ഇന്ത്യ യുവാക്കള്‍ക്ക് ആകര്‍ഷണീയമായ സ്ഥലമാകുമായിരുന്നു. വിദേശ നിക്ഷേപകര്‍ ഇന്ത്യയില്‍ നിക്ഷേപിക്കാന്‍ ക്യൂ നില്‍ക്കുന്നുവെന്നാണ് അവരുടെ അവകാശവാദം. എന്നാല്‍ ഇതൊന്നും ഇതുവരെ രാജ്യത്തെ തൊഴില്‍ മേഖലയില്‍ പ്രകടമായിട്ടില്ല. അതിനര്‍ഥം വലിയ അഴിമതി നടന്നുവെന്നാണ്’ ലേഖനത്തില്‍ സഞ്ജയ് റൗട്ട് പറയുന്നു.
രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് തൊഴിലില്ലായ്മ. ഇത് സമൂഹത്തെ അരാജകത്വത്തിലേക്കു നയിക്കുമെന്നും ലേഖനത്തില്‍ വ്യക്തമാക്കുന്നു. ഒരു കോടി തൊഴിലവസരം രാജ്യത്ത് സൃഷ്ടിച്ചുവെന്നാണ് മോദി അവകാശപ്പെടുന്നത്.
എന്നാല്‍ നോട്ട് നിരോധനം മൂലം 40 ലക്ഷം പേരുടെ തൊഴിലവസരം നഷ്ടപ്പെടുത്തിയെന്നതാണ് യഥാര്‍ഥ്യം. ഏറ്റവുമധികം തൊഴില്‍ ലഭിക്കുമായിരുന്ന കാര്‍ഷിക മേഖല തകര്‍ന്നതും തൊഴില്‍ നഷ്ടത്തിന് കാരണമായി. തൊഴില്‍നഷ്ടത്തെക്കുറിച്ച് ആരെങ്കിലും സര്‍ക്കാരിനോടു ചോദിച്ചാല്‍ അവരെ രാജ്യദ്രോഹികളാക്കുകയാണെന്നും സഞ്ജയ് ലേഖനത്തില്‍ കുറ്റപ്പെടുത്തി.
Next Story
RELATED STORIES
മനീഷ് സിസോദിയ ഉള്‍പ്പെടെയുള്ളവരുടെ റിമാന്റ് മെയ് എട്ടുവരെ നീട്ടി
27 April 2024 5:04 AM GMTജുഡീഷ്യറി വിരുദ്ധ പരാമര്‍ശം: മമതാ ബാനര്‍ജിക്കെതിരായ ഹരജി കല്‍ക്കട്ട...
27 April 2024 4:59 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMT