മരിച്ചെന്ന ധാരണയില്‍ വീട്ടിലേക്ക് കൊണ്ടുപോയ നവജാതശിശു കരഞ്ഞു

അടിമാലി: മരിച്ചെന്ന ധാരണയില്‍ ആംബുലന്‍സില്‍ വീട്ടിലേക്കു കൊണ്ടുവന്ന നവജാതശിശു വഴിമധ്യേ കരഞ്ഞു. പരിഭ്രാന്തരായ ബന്ധുക്കള്‍ കുട്ടിയെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ചയാണു സംഭവം. മുരിക്കാശ്ശേരി വാത്തികുടി പുത്തന്‍പുരയ്ക്കല്‍ പ്രസാദ്-ശ്രീജ ദമ്പതികളുടെ കുട്ടിയാണ് അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികില്‍സയി ലായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് കുട്ടി ജനിച്ചത്. ജ നിക്കുന്നതിന് മുമ്പ് കുട്ടിയുടെ പൊക്കിള്‍ക്കൊടി കഴുത്തില്‍ ചുറ്റി തലച്ചോറിനു ക്ഷതമേറ്റിരുന്നു. വിദഗ്ധ ചികില്‍സയ്ക്കായി കുട്ടിയെ ചൊവ്വാഴ്ച കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തിയെങ്കിലും കുട്ടി ജീവിതത്തിലേക്ക് തിരിച്ചുവരാനിടയില്ലെന്നു മനസ്സിലാക്കിയ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ വിവരം പ്രസാദിനെ അറിയിച്ചു.
ഇതോടെ കുട്ടിയെ വിട്ടുതരണമെന്നും തങ്ങള്‍ വീട്ടിലേക്ക് പോവുകയാണെന്നും പ്രസാദ് അറിയിച്ചു. എന്നാല്‍ കുട്ടിയെ വിട്ടുനല്‍കുന്നതിലെ വിഷമതകള്‍ മെഡിക്കല്‍ കോളജില്‍ നിന്ന് അറിയിച്ചെങ്കിലും സ്വന്തം ഇഷ്ടപ്രകാരം കൊണ്ടുപോവുന്നതായി എഴുതി നല്‍കിയ ശേഷം കുട്ടിയെ ഏറ്റെടുത്തു.
വെന്റിലേറ്റര്‍ വേര്‍പ്പെടുത്തിയതോടെ കുട്ടിയുടെ അനക്കവും നിലച്ചു. ഇതോടെ കുട്ടി മരിച്ചതായി കരുതിയ ബന്ധുക്കള്‍ പ്രസാദിനെയും ശ്രീജയെയും മറ്റൊരു വാഹനത്തിലും കുട്ടിയെ ആംബുലന്‍സിലും വീട്ടിലേക്കു കൊണ്ടുവന്നു.
യാത്രയ്ക്കിടെ ആംബുലന്‍സില്‍ വച്ച് കുട്ടി ഒന്നിലേറെ തവണ കരഞ്ഞതോടെ പരിഭ്രാന്തിയിലായ ബന്ധുക്കള്‍ കുട്ടിയെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് പ്രസാദിനെ വിളിച്ചപ്പോഴാണു സത്യാവസ്ഥ ബോധ്യമായത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സ്വന്തം ഇഷ്ടപ്രകാരം കുട്ടിയെ കൊണ്ടുപോവുന്നതായി എഴുതി നല്‍കിയ വിവരം മറ്റു ബന്ധുക്കള്‍ അറിഞ്ഞിരുന്നില്ല. ഇതിനിടെ കുട്ടിയെ സംസ്‌കരിക്കുന്നതിന് അടക്കമുളള നടപടികളും വീട്ടുകാര്‍ ചെയ്തിരുന്നു.

Next Story

RELATED STORIES

Share it