പാകിസ്താന്‍ ഇന്ത്യക്ക് നല്‍കിയത് 1.49 ലക്ഷത്തിന്റെ ബില്ല്‌

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അപ്രതീക്ഷിത സന്ദര്‍ശനത്തിനു പാകിസ്താന്‍ ഇന്ത്യക്ക് നല്‍കിയത് 1.49 ലക്ഷം രൂപയുടെ ബില്ല്. 2015 ക്രിസ്മസ് ദിനത്തിലെ മോദിയുടെ അപ്രതീക്ഷിത ലാഹോര്‍ സന്ദര്‍ശനത്തിനാണു പാകിസ്താന്‍ 1.49 ലക്ഷം രൂപയുടെ ബില്ല് ഇന്ത്യക്ക് കൈമാറിയത്.
സാമൂഹിക പ്രവര്‍ത്തകനായ ലോകോഷ് ബത്ര സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയുടെ മറുപടിയിലാണ് ഇക്കാര്യം വ്യക്തമായത്. മോദി യാത്ര ചെയ്ത ഇന്ത്യന്‍ വ്യോമസേനാ വിമാനം പാകിസ്താന്റെ വ്യോമപാത ഉപയോഗിച്ചതിനാണു പാകിസ്താന്‍ പണം വാങ്ങിയത്.
വ്യോമയാന റൂട്ടിലെ ചട്ടങ്ങള്‍ പ്രകാരമുള്ള നിരക്കാണ് പാകിസ്താന്‍ ചോദിച്ചതെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു.
വിവിഐപികളുടെ വിദേശരാജ്യ സന്ദര്‍ശനങ്ങളില്‍ എയര്‍ ഇന്ത്യയുടെ വിമാനങ്ങളാണ് ഉപയോഗിക്കുക. ഇതിന് എയര്‍ ഇന്ത്യക്കു കേന്ദ്രം പണം നല്‍കാറുമുണ്ട്.  റഷ്യ, അഫ്ഗാനിസ്താന്‍ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിവരവെ 2015ലെ ക്രിസ്മസ് ദിനത്തിലാണു മോദി അപ്രതീക്ഷിതമായി ലാഹോറില്‍ ഇറങ്ങിയത്.
നവാസ് ശരീഫിന്റെ അഭ്യര്‍ഥന പ്രകാരം വൈകീട്ട് 4.50നു ലാഹോറില്‍ ഇറങ്ങുകയായിരുന്നു.
2016 മെയ് മാസത്തില്‍ നടത്തിയ ഇറാന്‍ സന്ദര്‍ശനത്തിനും ജൂണില്‍ നടത്തിയ ഖത്തര്‍ സന്ദര്‍ശനത്തിനും പാക് വ്യോമപാത ഉപയോഗിച്ചതില്‍ 77,215 രൂപയും 59,215 രൂപയും വീതം പാകിസ്താന്‍ ഇന്ത്യയില്‍ നിന്നു വാങ്ങിയതായും കേന്ദ്രസര്‍ക്കാര്‍ രേഖകള്‍ വ്യക്തമാക്കുന്നു.
2014നും 2016നുമിടയില്‍ 2.89 ലക്ഷം രൂപയാണ് ഈയിനത്തില്‍ ഇന്ത്യ പാകിസ്താനു നല്‍കിയത്.
Next Story

RELATED STORIES

Share it