Alappuzha local

ജില്ലയില്‍ 336 ഗുണ്ടകള്‍ ; ഗുണ്ടകളെ കാപ ചുമത്തി ജയിലിലടയ്ക്കാന്‍ നിര്‍ദേശം



ആലപ്പുഴ: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഗുണ്ടകളുള്ള ജില്ല ആലപ്പുഴയാണെന്ന് ഇന്റലിജന്‍സ് റിപോര്‍ട്ട്.     ഗുണ്ടകളെ കാപ ചുമത്തി ജയിലിലടയ്ക്കാന്‍ ജില്ല കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ജില്ലയില്‍ 336 ഗുണ്ടകളുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗം റിപോര്‍ട്ട് നല്‍കിയിരിക്കുന്നത്. ഗുണ്ടാവിരുദ്ധ സ്‌ക്വാഡ് ജില്ലയില്‍ നിര്‍ജീവമായിരുന്നു. അംഗബലം കുറഞ്ഞതാണ് സ്‌ക്വാഡിന്റെ പ്രവര്‍ത്തനങ്ങള്‍ ദുര്‍ബലപ്പെടുത്തിയത്. ഒരു എസ്‌ഐയുടെ നേതൃത്വത്തില്‍ 10 പോലിസുകാര്‍ മാത്രമാണ് നിലവില്‍ സംഘത്തിലുളളത്്. ഈ സാഹചര്യത്തില്‍ സംഘത്തില്‍ കൂടുതല്‍ പേരെ ഉള്‍പ്പെടുത്തി പ്രവര്‍ത്തനം ശക്തിപ്പെടുത്താനും നടപടിയായിട്ടുണ്ട്.കാപ്പ നിയമപ്രകാരം നടപടി ഏറ്റുവാങ്ങിയവരുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയാണ് ഗുണ്ടാവിരുദ്ധ സ്‌ക്വാഡ് പ്രധാനമായും ചെയ്തിരുന്നത്. ഇതിനു പുറമേ മറ്റു കേസുകളുടെ അന്വേഷണങ്ങളില്‍ പങ്കാളികളാവേണ്ടിവരുന്നത് ഗുണ്ടാവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍നിന്ന് പിന്നാക്കം പോവാന്‍ കാരണമായി.ജില്ലയില്‍ ഗുണ്ടാ  ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരില്‍ 80 ശതമാനത്തോളംപേരും ഏതെങ്കിലും പ്രമുഖ രാഷ്ട്രീയപാര്‍ട്ടികളുമായി ബന്ധമുളളവരാണ്. അതുകൊണ്ടുതന്നെ പ്രാദേശിക പോലിസ് സ്‌റ്റേഷനുകളില്‍ ഇവര്‍ ഉള്‍പ്പെട്ട കേസുകള്‍ ഒത്തുതീര്‍പ്പാക്കിവിടുന്ന സ്ഥിതിയുമുണ്ട്. അതുകൊണ്ടുതന്നെ പലകേസുകളില്‍ നിന്നും ഇവര്‍ തലയൂരുകയാണ് പതിവ്.ബ്ലേഡ് ഇടപാട്, മണ്ണെടുപ്പ്, നിലംനികത്ത്, അനധികൃത മദ്യവില്‍പന, മയക്കുമരുന്ന് വ്യാപാരം എന്നിവയുമായി ബന്ധപ്പെട്ടാണ് ക്വട്ടേഷന്‍  ഗുണ്ടാസംഘങ്ങളുടെ പ്രവര്‍ത്തനം.കഞ്ചാവ്, ലഹരിമരുന്ന് വില്‍പ്പന സംഘങ്ങള്‍ ജില്ലയില്‍ ഗ്രാമപ്രദേശങ്ങളില്‍പോലും സജീവമാണ്. കൗമാരക്കാരായ ആണ്‍കുട്ടികളും ഇവരുടെ വലയിലായിട്ടുണ്ട്. ഇത്തരക്കാരെ കണ്ടെത്തി പ്രവര്‍ത്തനങ്ങള്‍ തടയാന്‍ പോലീസിന് കഴിയുന്നില്ല. ഓരോ പോലീസ് സ്‌റ്റേഷന്‍ പരിധിയിലും രഹസ്യാന്വേഷണം നടത്താന്‍ ഒരു ഉദ്യോഗസ്ഥന്‍ മാത്രമാണുള്ളത്.
Next Story

RELATED STORIES

Share it