kozhikode local

ചുരം കേബിള്‍ കാര്‍ പദ്ധതി: നടപടിക്രമങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കും

കോഴിക്കോട്: ജില്ലയില്‍ നിന്ന് വയനാട്ടിലേക്കുള്ള യാത്ര സുഗമമാക്കുന്ന കേബിള്‍ കാര്‍ പദ്ധതിക്ക് വഴിതെളി—യുന്നു. വയനാടിന്റെ വിനോദ സഞ്ചാര സാധ്യതകള്‍ക്ക് മുതല്‍ക്കൂട്ടാവുന്ന പദ്ധതി സംബന്ധിച്ച് ജില്ലാ കലക്ടര്‍ യു വി ജോസിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് ചേമ്പറില്‍ യോഗം ചേര്‍ന്നു.
ജില്ലയില്‍ അടിവാരം മുതല്‍ വയനാട് ലക്കിടി വരെ തുടങ്ങുന്ന പദ്ധതിക്ക് പിന്നില്‍ വയനാട് ചേമ്പര്‍ ഓഫ് കൊമേഴ്‌സാണ്. 70 കോടിയോളം രൂപയാണ് പദ്ധതിക്ക് ചിലവ് പ്രതീക്ഷിക്കു—ന്നത്. ദാമോദര്‍ റോപ് വേ ഇന്‍ഫ്രാ ലിമിറ്റഡ് എന്ന കൊല്‍ക്കത്ത കമ്പനിക്കായിരിക്കും പദ്ധതിയുടെ നിര്‍മാണ ചുമതല. വയനാട് ചുരം യാത്ര 20 മിനിട്ടിനുള്ളില്‍ പൂര്‍ത്തിയാക്കാമെന്നതാണ് കേബിള്‍ കാറിന്റെ പ്രത്യേകത. ഇതോടെ യാത്രാ ദൂരം 3.6 കിലാമീറ്ററായി ചുരുങ്ങും.
ഒരേസമയം ആറുപേര്‍ക്ക് യാത്ര ചെയ്യാവുന്ന കാബിനുകളാണ് കേബിള്‍ കാറില്‍ ഒരുക്കു—ന്നത്. 45 മുതല്‍ 50 വരെ കാബിനുകളാണ് തുടക്കത്തില്‍ ഉണ്ടാവുക. മണിക്കൂറില്‍ 400 പേര്‍ക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താം. ചുരത്തിനു മുകളില്‍ ലക്കിടിയിലും താഴെ അടിവാരത്തും റോപ് വേയില്‍ കയറുന്നിടത്തും ഇറങ്ങുന്നിടത്തും പാര്‍ക്കിങിന് ഒരേക്കര്‍ സ്ഥലമെങ്കിലും വേണം.
ലക്കിടിയില്‍ ഓറിയന്റല്‍ കോളജിനുസമീപം വൈത്തിരി വില്ലേജ് റിസോര്‍ട്ട് സിഎംഡി എന്‍ കെ മുഹമ്മദ് സ്ഥലം സൗജന്യമായി വാഗ്ദാനം ചെയ്തിട്ടുണ്ട്. താഴെ അടിവാരത്ത് ഇതിനുള്ള സ്ഥലം ലഭ്യമായെങ്കിലും സ്ഥലമേറ്റെടുക്കല്‍ പൂര്‍ത്തിയായിട്ടില്ല. പദ്ധതി നടപ്പലാക്കുന്ന—തിനാവശ്യമായ നടപടി ക്രമങ്ങള്‍ അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ വിവിധ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ജൂണ്‍ ആദ്യവാരം സര്‍ക്കാരിന് റിപ്പോര്‍ട്ട്  സമര്‍പ്പിക്കാനും  യോഗത്തില്‍ തീരുമാനമായി. എം ഐ ഷാനവാസ് എംപി, എംഎല്‍എമാരായ സി കെ ശശീന്ദ്രന്‍, ജോര്‍ജ് എം തോമസ് , ചേമ്പര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് ജോണി പാറ്റാനി, ജന. സെക്രട്ടറി ഇ പി മോഹന്‍ദാസ്, വിവിധ വകുപ്പ് മേധാവികളും ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it