malappuram local

കൊണ്ടോട്ടി ആശുപത്രി - അര്‍ബുദ നിര്‍ണയ -വയോജന പരിചരണ കേന്ദ്രം: കെട്ടിട നിര്‍മാണം തുടങ്ങി



കൊണ്ടോട്ടി: എയര്‍പോര്‍ട്ട് അഥോറിറ്റി കൊണ്ടോട്ടി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന് അനുവദിച്ച അര്‍ബുദ നിര്‍ണയ-വയോജന പരിചരണ കേന്ദ്രത്തിന്റെ കെട്ടിട നിര്‍മാണ പ്രവൃത്തികള്‍ തുടങ്ങി. കെട്ടിട നിര്‍മാണത്തിന്റെ പ്ലാന്‍ സമര്‍പ്പിച്ചിത് മുന്‍സിപ്പല്‍ സെക്രട്ടറി പരിഗണിക്കാതെ തിരിച്ചയച്ചതിനാല്‍ ഒന്നര വര്‍ഷമായി നിര്‍മാണം അനിശ്ചിതത്തിലായിരുന്നു. തടസ്സങ്ങള്‍ നീങ്ങിയതോടെയാണ് അര്‍ബുദ നിര്‍ണയ വയോജന പരിചരണ കേന്ദ്രത്തിന് ആശുപത്രി പരിസരത്ത് കെട്ടിട നിര്‍മ്മാണം തുടങ്ങിയത്. രണ്ടു മാസം മുമ്പാണ് കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തിയത്. കരിപ്പൂര്‍ വിമാനത്താവളം സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് കൊണ്ടോട്ടി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന് അര്‍ബുദ നിര്‍ണയ വയോജന പരിചരണ കേന്ദ്രം അനുവദിച്ചത്. 65 ലക്ഷം രൂപയാണ് സെന്റര്‍ സ്ഥാപിക്കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി നീക്കിവച്ചത്. ഇതില്‍ 32.5ലക്ഷം രൂപ കഴിഞ്ഞ നവംബറില്‍ കൈമാറി. ബാക്കി തുക നിര്‍മാണം പുരോഗമിക്കുന്നതിന് അനുസരിച്ച് നല്‍കും. ബിഎസ്എന്‍എല്ലിന്റെ എന്‍ജീനിയറിങ്ങ് വിഭാഗമാണ് 58 ലക്ഷം രൂപക്ക് കെട്ടിട നിര്‍മാണത്തിന്റെ കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. അനുവദിച്ചതില്‍ ബാക്കി തുക ലാബ് യന്ത്രങ്ങള്‍ക്കും, ഫര്‍ണിച്ചറുകള്‍ വാങ്ങുന്നതിനുമായി വിനിയോഗിക്കും.ഈ വര്‍ഷം നവംബറില്‍ പ്രവൃത്തി പൂര്‍ത്തിയാക്കുന്ന തരത്തിലാണ് നിര്‍മ്മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്നത്. അതോറിറ്റി അനുവദിച്ച തുകയുടെ പകുതി ആരോഗ്യ വകുപ്പിന്റെ എന്‍ആര്‍എച്ച്എംമ്മിനെ കഴിഞ്ഞ വര്‍ഷം എല്‍പ്പിച്ചിരുന്നു. ഇവര്‍ തുക ബിഎസ്എന്‍എല്‍ നിര്‍മ്മാണ വിഭാഗത്തിനും കൈമാറി. എന്നാല്‍ ബിഎസ്എന്‍എല്‍ കൊണ്ടോട്ടി മുന്‍സിപ്പാലിറ്റിക്ക് പ്ലാന്‍ സമര്‍പ്പിച്ചിത് മുന്‍സിപ്പല്‍ സെക്രട്ടറി പരിഗണിക്കാതെ തിരിച്ചുനല്‍കുകയതോടെ പദ്ധതി മുടങ്ങി.കൊണ്ടോട്ടി സര്‍ക്കാര്‍ ആശുപത്രി നേരത്തെ കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിന്റെ മേല്‍നോട്ടത്തിലായിരുന്നപ്പോഴാണ് എയര്‍പോര്‍ട്ട് അതോറിറ്റി ഈ നിര്‍ദേശം സമര്‍പ്പിച്ചിരുന്നത്.പിന്നീട് കൊണ്ടോട്ടി മുന്‍സിപ്പാലിറ്റിയുടെ മേല്‍നോട്ടത്തിലാവുകയായിരുന്നു.സാധാരണ കെട്ടിടനിര്‍മാണത്തിന് പ്ലാന്‍ സമര്‍പ്പിക്കും വിധമുളള അപേക്ഷ, ഫീസ്, കെട്ടി കരം രസീത്, ആധാരം എന്നിവ ഹാജറാക്കണമെന്നാണ് സി എച്ച് സി അധികൃതരോടാവശ്യപ്പെട്ടിരുന്നത്. നിബന്ധനകള്‍ പാലിച്ചതോടെയാണ് നിര്‍മാണത്തെ പ്രവര്‍ത്തികള്‍ക്ക് തുടക്കമായത്. മേഖലയില്‍ അര്‍ബുദ രോഗികള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പരിചരണ കേന്ദ്രം ഏറെ പ്രയോജനപ്പെടും.മഴ ശക്തമാവുന്നതിന് മുമ്പ് തന്നെ നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.പുതിയ കെട്ടിടവും പരിചരണവും ആകുന്നതോടെ ആശുപത്രിയുടെ മുഖച്ഛായ തന്നെ മാറും.
Next Story

RELATED STORIES

Share it