കലാകിരീടം 12ാം തവണയും കോഴിക്കോടിന്
BY kasim kzm11 Jan 2018 3:41 AM GMT
kasim kzm11 Jan 2018 3:41 AM GMT
പി എച്ച് അഫ്സല്
തൃശൂര്‍: പൂരങ്ങളുടെ നാട്ടില്‍ കലാപൂരം കൊടിയിറങ്ങി. സംസ്ഥാന സ്കൂള്‍ കലോല്‍സവ കിരീടം വീണ്ടും കോഴിക്കോടിന്. തുടര്‍ച്ചയായി 12ാം വര്‍ഷമാണ് കോഴിക്കോട് കപ്പ് സ്വന്തമാക്കുന്നത്. 899 പോയിന്റ് നേടിയാണ് കോഴിക്കോട് ജില്ലയുടെ കിരീടനേട്ടം. 893 പോയിന്റോടെ പാലക്കാട് രണ്ടാമതും 875 പോയിന്റ് നേടി മലപ്പുറം മൂന്നാം സ്ഥാനത്തുമാണ്. 865 പോയിന്റുള്ള കണ്ണൂരാണ് നാലാം സ്ഥാനത്ത്. ആതിഥേയരായ തൃശൂര്‍ 864 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്.
അടുത്ത വര്‍ഷം ആലപ്പുഴയില്‍ സംഗമിക്കാമെന്നു പറഞ്ഞ് കലാകൗമാരം ഉപചാരം ചൊല്ലി പിരിഞ്ഞു. 12 തവണ സ്വര്‍ണ കിരീടം ചൂടിയ കോഴിക്കോട് ഒരു തവണ മാത്രമാണ് ഒന്നാം സ്ഥാനം പങ്കിട്ടത്. 2015ല്‍ പാലക്കാടും കോഴിക്കോടും ഒരേ പോയിന്റ് നേടി. എന്നാല്‍, മൂന്നാം തവണയാണ് പാലക്കാടിനു കിരീടം നഷ്ടമാകുന്നത്. 2004 മുതലാണ് കോഴിക്കോടിന്റെ തുടര്‍ച്ചയായ കിരീടനേട്ടം. 1991, 1992, 1993 എന്നീ വര്‍ഷങ്ങളില്‍ മൂന്നു വര്‍ഷം തുടര്‍ച്ചയായി കിരീടം സ്വന്തമാക്കിയും കോഴിക്കോട് ചരിത്രം സൃഷ്ടിച്ചിട്ടുണ്ട്.
ഏറ്റവുമധികം അപ്പീല്‍ ലഭിച്ചത് ഈ വര്‍ഷത്തിലാണ്. ഇത് ഒഴിവാക്കാന്‍ വരുന്ന വര്‍ഷം മുതല്‍ അപ്പീലുകള്‍ അനുവദിക്കുന്നതിനു മുമ്പ് സര്‍ക്കാരിന്റെ ഭാഗവും കേള്‍ക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചിരുന്നു.
വ്യാജ അപ്പീലുകളും ഈ വര്‍ഷം ലഭിച്ചു. കഴിഞ്ഞ വര്‍ഷങ്ങളില്‍ സംഭവിച്ചതിനു സമാനമായി നേരത്തേ നിശ്ചയിച്ച സമയത്തിനും മണിക്കൂറുകള്‍ വൈകിയാണ് പരിപാടികള്‍ തുടങ്ങിയതും പൂര്‍ത്തിയായതും. നേരം പുലരും വരെ ചമയമണിഞ്ഞു കാത്തിരിക്കുന്ന മല്സരാര്ഥികള് കലോല്‍സവ നഗരിയിലെ ദുരിതക്കാഴ്ചയായി. നൂറുകണക്കിനു മല്‍സരാര്‍ഥികളാണ് വിവിധ വേദികളില്‍ തളര്‍ന്നുവീണത്.
തൃശൂര്‍: പൂരങ്ങളുടെ നാട്ടില്‍ കലാപൂരം കൊടിയിറങ്ങി. സംസ്ഥാന സ്കൂള്‍ കലോല്‍സവ കിരീടം വീണ്ടും കോഴിക്കോടിന്. തുടര്‍ച്ചയായി 12ാം വര്‍ഷമാണ് കോഴിക്കോട് കപ്പ് സ്വന്തമാക്കുന്നത്. 899 പോയിന്റ് നേടിയാണ് കോഴിക്കോട് ജില്ലയുടെ കിരീടനേട്ടം. 893 പോയിന്റോടെ പാലക്കാട് രണ്ടാമതും 875 പോയിന്റ് നേടി മലപ്പുറം മൂന്നാം സ്ഥാനത്തുമാണ്. 865 പോയിന്റുള്ള കണ്ണൂരാണ് നാലാം സ്ഥാനത്ത്. ആതിഥേയരായ തൃശൂര്‍ 864 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്.
അടുത്ത വര്‍ഷം ആലപ്പുഴയില്‍ സംഗമിക്കാമെന്നു പറഞ്ഞ് കലാകൗമാരം ഉപചാരം ചൊല്ലി പിരിഞ്ഞു. 12 തവണ സ്വര്‍ണ കിരീടം ചൂടിയ കോഴിക്കോട് ഒരു തവണ മാത്രമാണ് ഒന്നാം സ്ഥാനം പങ്കിട്ടത്. 2015ല്‍ പാലക്കാടും കോഴിക്കോടും ഒരേ പോയിന്റ് നേടി. എന്നാല്‍, മൂന്നാം തവണയാണ് പാലക്കാടിനു കിരീടം നഷ്ടമാകുന്നത്. 2004 മുതലാണ് കോഴിക്കോടിന്റെ തുടര്‍ച്ചയായ കിരീടനേട്ടം. 1991, 1992, 1993 എന്നീ വര്‍ഷങ്ങളില്‍ മൂന്നു വര്‍ഷം തുടര്‍ച്ചയായി കിരീടം സ്വന്തമാക്കിയും കോഴിക്കോട് ചരിത്രം സൃഷ്ടിച്ചിട്ടുണ്ട്.
ഏറ്റവുമധികം അപ്പീല്‍ ലഭിച്ചത് ഈ വര്‍ഷത്തിലാണ്. ഇത് ഒഴിവാക്കാന്‍ വരുന്ന വര്‍ഷം മുതല്‍ അപ്പീലുകള്‍ അനുവദിക്കുന്നതിനു മുമ്പ് സര്‍ക്കാരിന്റെ ഭാഗവും കേള്‍ക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചിരുന്നു.
വ്യാജ അപ്പീലുകളും ഈ വര്‍ഷം ലഭിച്ചു. കഴിഞ്ഞ വര്‍ഷങ്ങളില്‍ സംഭവിച്ചതിനു സമാനമായി നേരത്തേ നിശ്ചയിച്ച സമയത്തിനും മണിക്കൂറുകള്‍ വൈകിയാണ് പരിപാടികള്‍ തുടങ്ങിയതും പൂര്‍ത്തിയായതും. നേരം പുലരും വരെ ചമയമണിഞ്ഞു കാത്തിരിക്കുന്ന മല്സരാര്ഥികള് കലോല്‍സവ നഗരിയിലെ ദുരിതക്കാഴ്ചയായി. നൂറുകണക്കിനു മല്‍സരാര്‍ഥികളാണ് വിവിധ വേദികളില്‍ തളര്‍ന്നുവീണത്.
Next Story
RELATED STORIES
അഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTവിദ്വേഷ പ്രസംഗം; പ്രധാനമന്ത്രിയോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ്...
25 April 2024 7:43 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMT