കരിഞ്ചോല നിവാസികളെ യുഡിഎഫ് അപമാനിച്ചെന്ന്്
BY kasim kzm26 Jun 2018 4:18 AM GMT
kasim kzm26 Jun 2018 4:18 AM GMT
താമരശ്ശേരി: ഉരുള്‍ പൊട്ടല്‍ ഉണ്ടായ കരിഞ്ചോല നിവാസികളെ യുഡിഎഫ് നേതാക്കള്‍ അപമാനിച്ചത് പ്രതിഷേധാര്‍ഹമാണെന്ന് ജനകീയ സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കരിഞ്ചോല ഉരുള്‍ പൊട്ടിയ സ്ഥലത്ത് 15 ലക്ഷം രൂപ ചിലവില്‍ എംഎല്‍എ ഫണ്ട് ഉപയോഗിച്ച് ജല സംഭരണിയിലേക്ക് റോഡിനു അനുമതി നല്‍കിയതെന്ന് പറഞ്ഞ് കഴിഞ്ഞ 21 നു പത്രങ്ങളില്‍ വന്ന യുഡിഎഫ് നേതാക്കളുടെ വാര്‍ത്താ സമ്മേളനം തികച്ചും അടിസ്ഥാന രഹിതമാണെന്നും നാട്ടുകാരെ ഒന്നടങ്കം അപമാനിക്കുന്നതുമാണ്.
യുഡിഎഫ് ജില്ലാ നേതാക്കളായ മുന്‍ മന്ത്രി പി ശങ്കരന്, എം എ റസാഖ് മാസ്റ്റര്‍ എന്നിവര്‍ നടത്തിയ പ്രസ്താവന കാര്യമറിയാതെയാണെന്നും അവര്‍ ആരോപിച്ചു. വിവിധ കാലങ്ങളിലെ ഭരണ കൂടങ്ങള്‍ കരിഞ്ചോല- എട്ടേക്ര റോഡിനു അനുമതിയും ഫണ്ടും അനുവദിച്ചിരുന്നു. ഇപ്പോള്‍ തകര്‍ന്നുപോയ ഈ റോഡ് ജില്ലാ പഞ്ചായത്ത് ഏറ്റെടുത്തതാണ്. ഇതിനു ജില്ലാ പഞ്ചായത്തംഗം 30 ലക്ഷം രൂപ മെയിന്റനന്‍സ് ഫണ്ട്് അനുവദിച്ചിട്ടുണ്ട്. ഇപ്പോള്‍ റീ ടാറിങും സൈഡ് വര്‍ക്കും നടന്നു വരുന്നു. എന്നാല്‍ സ്ഥലം എംപിയെ നിരവധി തവണ ഈ റോഡ് പ്രശ്നത്തില്‍ ബന്ധപ്പെട്ടിട്ടും അവഗണിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് സ്ഥലം എംഎല്‍എയെ സമീപിച്ചതോടെ ബാക്കിയുള്ള മൂന്ന് കിലോമീറ്റര്‍ റോഡിനു 15 ലക്ഷം രൂപ അനുവദിക്കുകതയായിരുന്നു. ഇത് ജല സംഭരണി റോഡ് അല്ലെന്നും എട്ടേക്ര റോഡാണെന്നും അതിനാല്‍ തെറ്റിദ്ധാരണ പരത്തിയ യുഡിഎഫ് നേതാക്കള്‍ മാപ്പു പറയണമെന്നുംഭാരവാഹികളായ പി സി സൈതൂട്ടി ഹാജി, എം കെ അയമുഹാജി, ഹരിദാസന് ചമല്‍, അസ്ലം വി ഒ ടി, പി വിശ്വനാഥന് എന്നിവര്‍ അറിയിച്ചു.
യുഡിഎഫ് ജില്ലാ നേതാക്കളായ മുന്‍ മന്ത്രി പി ശങ്കരന്, എം എ റസാഖ് മാസ്റ്റര്‍ എന്നിവര്‍ നടത്തിയ പ്രസ്താവന കാര്യമറിയാതെയാണെന്നും അവര്‍ ആരോപിച്ചു. വിവിധ കാലങ്ങളിലെ ഭരണ കൂടങ്ങള്‍ കരിഞ്ചോല- എട്ടേക്ര റോഡിനു അനുമതിയും ഫണ്ടും അനുവദിച്ചിരുന്നു. ഇപ്പോള്‍ തകര്‍ന്നുപോയ ഈ റോഡ് ജില്ലാ പഞ്ചായത്ത് ഏറ്റെടുത്തതാണ്. ഇതിനു ജില്ലാ പഞ്ചായത്തംഗം 30 ലക്ഷം രൂപ മെയിന്റനന്‍സ് ഫണ്ട്് അനുവദിച്ചിട്ടുണ്ട്. ഇപ്പോള്‍ റീ ടാറിങും സൈഡ് വര്‍ക്കും നടന്നു വരുന്നു. എന്നാല്‍ സ്ഥലം എംപിയെ നിരവധി തവണ ഈ റോഡ് പ്രശ്നത്തില്‍ ബന്ധപ്പെട്ടിട്ടും അവഗണിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് സ്ഥലം എംഎല്‍എയെ സമീപിച്ചതോടെ ബാക്കിയുള്ള മൂന്ന് കിലോമീറ്റര്‍ റോഡിനു 15 ലക്ഷം രൂപ അനുവദിക്കുകതയായിരുന്നു. ഇത് ജല സംഭരണി റോഡ് അല്ലെന്നും എട്ടേക്ര റോഡാണെന്നും അതിനാല്‍ തെറ്റിദ്ധാരണ പരത്തിയ യുഡിഎഫ് നേതാക്കള്‍ മാപ്പു പറയണമെന്നുംഭാരവാഹികളായ പി സി സൈതൂട്ടി ഹാജി, എം കെ അയമുഹാജി, ഹരിദാസന് ചമല്‍, അസ്ലം വി ഒ ടി, പി വിശ്വനാഥന് എന്നിവര്‍ അറിയിച്ചു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT