ആളുമാറി വീട്ടില്‍ കയറി പോലിസ് അതിക്രമം

കോഴിക്കോട്: ആളുമാറി വീട്ടില്‍ കയറി ഗൃഹനാഥനെ പോലിസ് മര്‍ദിച്ചതായി പരാതി. കുന്ദമംഗലം പൊയ്യയില്‍ തീക്കുന്നുമ്മല്‍ മീനാക്ഷിയുടെ മകന്‍ രവീന്ദ്രനെ(55)യാണ് അകാരണമായി മര്‍ദിച്ചത്. ഇദ്ദേഹത്തിന്റെ മുഖത്താണ് പോലിസ് തല്ലിയത്. വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. വീടിനു 500 മീറ്റര്‍ അകലെയുള്ള കുഴിപ്പുറത്ത് അമ്പലത്തില്‍ വഴിത്തര്‍ക്കവുമായി ബന്ധപ്പെട്ട് എത്തിയതായിരുന്നു പോലിസ്. ക്ഷേത്രത്തിലേക്കുള്ള നടപ്പാതയുമായി ബന്ധപ്പെട്ട് അമ്പലക്കമ്മിറ്റിയും സമീപത്തെ വീട്ടുകാരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ കുന്ദമംഗലം പോലിസ് എല്ലാവരേയും ലാത്തിവീശി ഓടിച്ചു. തൊട്ടുപിറകെ പോലിസ് രവീന്ദ്രന്റെ വീട്ടിലെത്തി. ഭക്ഷണം കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന രവീന്ദ്രന്റെ ചെകിട്ടത്ത് അടിക്കുകയായിരുന്നു. എസ്‌ഐക്കൊപ്പമുണ്ടായിരുന്ന പോലിസുകാരനാണ് മര്‍ദിച്ചത്്. മര്‍ദ—നത്തിനു ശേഷം ആളുമാറിയെന്ന കാര്യം ബോധ്യപ്പെട്ടതോടെ പോലിസ് പിന്‍വാങ്ങുകയായിരുന്നു. സംഭവസമയത്ത് വീട്ടില്‍ ഭാര്യയും മക്കളും സഹോദരനുമാണ് ഉണ്ടായിരുന്നത്. ചെവിയില്‍ മുഴക്കമനുഭവപ്പെട്ട രവീന്ദ്രനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ടോടെയാണ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത്. പോലിസ് അതിക്രമത്തിനെതിരെ  വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്ന് രവീന്ദ്രന്റെ സഹോദരന്‍ അറിയിച്ചു.
Next Story

RELATED STORIES

Share it