അസം മുസ്ലിംകള് വിവേചനത്തിന് ഇരയാവുന്നു : ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ്
BY fousiya sidheek11 May 2017 3:48 AM GMT
fousiya sidheek11 May 2017 3:48 AM GMT
ന്യൂഡല്‍ഹി: പൗരത്വത്തിന്റെ പേരില്‍ അസം മുസ്ലിംകള് കടുത്ത വിവേചനത്തിനിരയാവുന്നുണ്ടെന്ന് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് അധ്യക്ഷന്‍ മൗലാനാ അര്‍ശദ് മദനി. ബംഗ്ലാദേശികള്‍ എന്നാരോപിച്ച് ലക്ഷക്കണക്കിനു മുസ്ലിംകളുടെ പൗരത്വം ഇല്ലാതാക്കുകയാണു ബിജെപി സര്‍ക്കാര്‍. ഇത് അംഗീകരിക്കാനാവില്ല. ഇതിനെതിരേ സുപ്രിംകോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാജീവ്ഗാന്ധിയുടെ കാലത്തെ അസം ഉടമ്പടി പ്രകാരം പ്രശ്നം രമ്യമായി പരിഹരിക്കണം. ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരോട് ആ നിലയ്ക്കു തന്നെ പെരുമാറണമെന്നും പക്ഷേ, സ്വന്തം നാട്ടില്‍ ജനിച്ചുവളര്‍ന്നവരെ ബംഗ്ലാദേശി കുടിയേറ്റക്കാരായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അര്‍ശദ് മദനി പറഞ്ഞു.
Next Story
RELATED STORIES
കോഴിക്കോട് ഫറോക്കില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് കര്‍ണാടക സ്വദേശി മരിച്ചു; ...
27 April 2024 2:42 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT