Sub Lead

വിവിപാറ്റ്; കൂടുതല്‍ വ്യക്തത തേടി സുപ്രിംകോടതി; ഉച്ചയ്ക്ക് രണ്ടിന് വിശദീകരണം നല്‍കണം

വിവിപാറ്റ്; കൂടുതല്‍ വ്യക്തത തേടി സുപ്രിംകോടതി; ഉച്ചയ്ക്ക് രണ്ടിന് വിശദീകരണം നല്‍കണം
X

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്ന വിവിപാറ്റ് മെഷിനുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് കൂടുതല്‍ വ്യക്തത തേടി സുപ്രിംകോടതി. ഇന്ന് ഉച്ചയ്ക്കു രണ്ടിന് ഹാജരാവണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്ക് സുപ്രിം കോടതി നിര്‍ദേശം നല്‍കി. മുഴുവന്‍ വിവിപാറ്റ് സ്ലിപ്പുകളും ഒത്തുനോക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഒരുകൂട്ടം ഹരജികള്‍ പരിഗണിക്കുമ്പോഴാണ് സുപ്രിംകോടതിയുടെ നിര്‍ദേശം. നിരവധി ചോദ്യങ്ങളുന്നയിച്ച സുപ്രിംകോടതി ഉച്ചയ്ക്കു തന്നെ മറുപടി നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. മൈക്രോ കണ്‍ട്രോളര്‍ കണ്‍ട്രോളിങ് യൂണിറ്റിലാണോ വിവി പാറ്റിലാണോ ഉള്ളത്?, മൈക്രോ കണ്‍ട്രോളര്‍ ഒറ്റത്തവണയാണോ പ്രോഗ്രാം ചെയ്യുന്നത്?, ചിഹ്നങ്ങള്‍ ലോഡ് ചെയ്യുന്ന യൂനിറ്റുകള്‍ എത്ര?, വോട്ടിങ് മെഷീന്‍ സീല്‍ചെയ്തു സൂക്ഷിക്കുമ്പോള്‍ കണ്‍ട്രോള്‍ യൂനിറ്റും വിവി പാറ്റും സീല്‍ ചെയ്യന്നുണ്ടോ?, ഇലക്ടോണിക് വോട്ടിങ് മെഷീനിലെ ഡേറ്റ 45 ദിവസത്തില്‍ കൂടുതല്‍ സൂക്ഷിക്കേണ്ടതുണ്ടോ? തുടങ്ങിയ കാര്യങ്ങളിലാണ് കൂടുതല്‍ വ്യക്തത തേടിയത്. എന്നാല്‍, ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലെ സോഴ്‌സ് കോഡ് പരസ്യപ്പെടുത്താനാവില്ലെന്ന് സുപ്രിം കോടതി വ്യക്തമാക്കി. സോഴ്‌സ് കോഡ് പരസ്യപ്പെടുത്തിയാല്‍ അത് ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നും ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.

മുഴുവന്‍ വിവിപാറ്റുകളും എണ്ണുന്നത് പ്രായോഗികമല്ലെന്ന നിലപാടാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രിം കോടതിയില്‍ സ്വീകരിച്ചിരുന്നത്. മാത്രമല്ല, ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തില്‍ ഒരു കൃത്രിമവും കാണിക്കാന്‍ സാധിക്കില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. നിലവില്‍, ഓരോ അസംബ്ലി മണ്ഡലങ്ങളിലെയും അഞ്ച് ബൂത്തുകളില്‍നിന്നുള്ള വിവിപാറ്റുകളാണ് എണ്ണുന്നത്. വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം കാട്ടാന്‍ കഴിയുമെന്ന് വിദഗ്ധര്‍ ആരോപിച്ചിരുന്നു.

Next Story

RELATED STORIES

Share it