സത്യം നേരത്തേ തെളിഞ്ഞതാണെന്ന്  ഇശ്‌റത്തിന്റെ മാതാവ്

മുംബൈ/ന്യൂഡല്‍ഹി: മുമ്പ് പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് ഹെഡ്‌ലി ഇപ്പോഴും പറയുന്നതെന്നും ഇതിനു താന്‍ നേരത്തെ മറുപടിനല്‍കിയിട്ടുണ്ടെന്നും ഇശ്‌റത്തിന്റെ മാതാവ് ഷമീമ കൗസര്‍ പ്രതികരിച്ചു. ഇശ്‌റത് ലശ്കര്‍ പ്രവര്‍ത്തകയാണെന്ന് ഹെഡ്‌ലി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)ക്ക് മൊഴിനല്‍കിയെന്ന് നേരത്തെ റിപോര്‍ട്ടുകളുണ്ടായിരുന്നു. പുതിയ തെളിവുകളെന്തെങ്കിലും ഇപ്പോള്‍ ലഭ്യമായിട്ടുണ്ടോ? സത്യം കോടതിയില്‍ തെളിഞ്ഞിട്ടുണ്ട്. ശക്തരായ കുറ്റവാളികള്‍ അവരുടെ പേര് രക്ഷിക്കാന്‍ നടത്തുന്ന കളിയാണിതെന്നും ഷമീമ കൗസര്‍ പറഞ്ഞു.
അതേസമയം, സോണിയ ഗാന്ധി മാപ്പുപറയണമെന്ന ബിജെപിയുടെ ആവശ്യം തള്ളിയ കോണ്‍ഗ്രസ് കേസിലെ മൗലികമായ വിഷയം ഇശ്‌റത്തിനെയും കൂടെ കൊല്ലപ്പെട്ടവരെയും വ്യാജ ഏറ്റുമുട്ടലില്‍ പോലിസ് വധിച്ചുവെന്നതാണെന്നു പ്രതികരിച്ചു. അന്വേഷണസംഘം കുറ്റം ചുമത്തിയ പ്രതികള്‍ക്കു കൂടെയാണ് ബിജെപി നിലകൊള്ളുന്നതെന്നും കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി പറഞ്ഞു.
2014ലെ തിരഞ്ഞെടുപ്പില്‍ ലാഭമുണ്ടാക്കുന്നതിന് ഇശ്‌റത്തിന്റെ കൊലപാതകവുമായി മോദിയെയും അമിത് ഷായെയും ബന്ധിപ്പിക്കാന്‍ അന്വേഷണ സംഘത്തെ കോണ്‍ഗ്രസ് ദുരുപയോഗംചെയ്‌തെന്ന് ബിജെപി നേതാവ് ഷാനവാസ് ഹുസയ്ന്‍ ആരോപിച്ചു.
Next Story

RELATED STORIES

Share it