Flash News

പൊലീസ് സ്‌റ്റേഷനുകളുടെ ചുമതല ഇനി സിഐമാര്‍ക്ക്; ഉത്തരവില്‍ ലോക്‌നാഥ് ബെഹ്‌റ ഒപ്പിട്ടു

പൊലീസ് സ്‌റ്റേഷനുകളുടെ ചുമതല ഇനി സിഐമാര്‍ക്ക്; ഉത്തരവില്‍ ലോക്‌നാഥ് ബെഹ്‌റ ഒപ്പിട്ടു
X
തിരുവനന്തപുരം: ഏറെ പ്രതിസന്ധികള്‍ക്കും, അനിശ്ചിതത്വങ്ങള്‍ക്കും ശേഷമാണ് പൊലീസ് സ്‌റ്റേഷനുകളുടെ ചുമതല സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് നല്‍കുന്ന ഉത്തരവില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഒപ്പിട്ടത്. ഇതോടെ സബ് ഇന്‍സ്‌പെക്ടര്‍മാരെ സ്‌റ്റേഷന്‍ ചുമതലയില്‍ നിന്നും ഒഴിവാക്കി. ഇനിമുതല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരാണ് സ്‌റ്റേഷനുകളുടെ മേലധികാരി. എല്ലാ പൊലീസ് സ്‌റ്റേഷനുകളും ഈ രീതിയിലേക്ക് മാറ്റിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി.

രാജ്യത്തെ മറ്റെല്ലാ സംസ്ഥാനങ്ങളിലും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരാണ് സ്‌റ്റേഷനുകളുടെ എസ്എച്ച്ഒമാര്‍. എന്നാല്‍ കേരളത്തില്‍ ഇത് ഇതുവരെ നടപ്പാക്കിയിരുന്നില്ല. രാജ്യത്തെ പൊലീസ് സ്‌റ്റേഷനുകളുടെ ചുമതല സിഐമാര്‍ക്ക് കൈമാറണമെന്ന കേന്ദ്ര പൊലീസ് അതോറിറ്റിയുടേയും സുപ്രീംകോടതിയുടേയും ഉത്തരവാണ് ഇതോടെ കേരളം നടപ്പാക്കിയത്. കൂടുതല്‍ പരിചയസമ്പത്തുള്ള ഉദ്യോഗസ്ഥരുടെ കീഴിലേക്ക് സ്‌റ്റേഷന്‍ ഭരണം കൊണ്ടുവരികയാണ് ലക്ഷ്യം.

സിഐമാര്‍ക്ക് ചുമതല വരുന്നതോടെ, എസ്‌ഐ പോസ്റ്റിന്റെ പ്രാധാന്യം കുറയും. പൊലീസ് ഉദ്യോഗസ്ഥ വിന്യാസത്തിലെ ഒരുനിര ഫലത്തില്‍ അപ്രത്യക്ഷമാകുന്നുവെന്ന പ്രശ്‌നവുമുണ്ട്. സ്‌റ്റേഷന്റെ ചുമതലയുള്ള പദവിക്കും ഡിവൈഎസ്പിക്കുമിടയില്‍ ഇനി മറ്റൊരാളുണ്ടാകില്ല. പുതിയ സംവിധാനപ്രകാരം ഓരോ സ്‌റ്റേഷനിലും കുറ്റാന്വേഷണത്തിന്റെയും ക്രമസമാധാനത്തിന്റെയും ചുമതല രണ്ട് എസ്‌ഐമാര്‍ക്കായിരിക്കും. രണ്ട് എസ്‌ഐമാരില്ലാത്ത 13 സ്‌റ്റേഷനുകളിലേക്ക് മറ്റുള്ള സ്ഥലങ്ങളില്‍ നിന്ന് എസ്‌ഐമാരെ പുനര്‍വിന്യസിക്കാനും നിര്‍ദ്ദേശമുണ്ട്. പൊലീസിലെ പരിഷ്‌കാരങ്ങള്‍ക്കായി രൂപവത്കരിച്ച ജസ്റ്റിസ് കെടി തോമസ് കമ്മിഷന്റെ ശുപാര്‍ശപ്രകാരമാണ് പുതിയ നടപടി.
Next Story

RELATED STORIES

Share it