പി കെ ശശിക്കെതിരായ പീഡന പരാതി; പോലിസിന് കൈമാറണമോഎന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടി: വനിതാ കമ്മീഷന്‍

തിരുവനന്തപുരം: പി കെ ശശി എംഎല്‍എക്കെതിരായ പീഡന പരാതി സംസ്ഥാന വനിതാ കമ്മീഷന് ലഭിച്ചിട്ടില്ലെന്ന് അധ്യക്ഷ എം സി ജോസഫൈന്‍. പരാതികള്‍ കൈകാര്യം ചെയ്യാന്‍ പാര്‍ട്ടിക്ക് സംവിധാനമുണ്ട്. അത്തരം സന്ദര്‍ഭങ്ങള്‍ കൈകാര്യം ചെയ്യാന്‍ സിപിഎമ്മില്‍ വ്യക്തമായ നടപടി ക്രമങ്ങളും ഇതുസംബന്ധിച്ച് ഉണ്ട്. പാര്‍ട്ടി കൈകാര്യം ചെയ്യുന്ന രീതികളനുസരിച്ച് അവര്‍ അതു കൈകാര്യം ചെയ്യും. ഇരയായ യുവതി പൊതുജനങ്ങളുടെ മുന്നില്‍ വന്നു പറയുകയോ പൊതു ഇടങ്ങളില്‍ പരാതി ഉന്നയിക്കുകയോ ചെയ്താല്‍ മാത്രമേ വനിതാ കമ്മീഷന് കേസെടുക്കാന്‍ സാധിക്കൂ. പാര്‍ട്ടിയും വനിതാ കമ്മീഷനും രണ്ടും രണ്ടാണ്. വനിതാ കമ്മീഷന് പരാതി കിട്ടിയിട്ടില്ല. അതുകൊണ്ടു തന്നെ സ്വമേധയാ കേസെടുക്കേണ്ട സാഹചര്യവുമില്ല. മനുഷ്യനായാല്‍ തെറ്റുപറ്റുക സ്വഭാവികം. ഈ യുവതിക്ക് പോലിസില്‍ പരാതി കൊടുക്കാമായിരുന്നിട്ടും അവര്‍ കൊടുത്തിട്ടില്ലെന്നും ജോസഫൈന്‍ ചൂണ്ടിക്കാട്ടി. അതേസമയം, വനിതാ കമ്മീഷന്റെ നിലപാടിനെതിരേ വിവിധ കോണുകളില്‍ നിന്നു വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.







Next Story

RELATED STORIES

Share it