Flash News

കേരളത്തില്‍ 'ഫുഡ് ജിഹാദ്', ഹലാല്‍ മാംസം കഴിക്കുന്നവര്‍ അറബി മാന്ത്രികത്തിന് അടിമപെടുന്നു; വര്‍ഗീയ ആരോപണവുമായി ക്രിസ്ത്യന്‍ ഹെല്‍പ്പ് ലൈന്‍

കേരളത്തില്‍ ഫുഡ് ജിഹാദ്, ഹലാല്‍ മാംസം കഴിക്കുന്നവര്‍ അറബി മാന്ത്രികത്തിന് അടിമപെടുന്നു; വര്‍ഗീയ ആരോപണവുമായി ക്രിസ്ത്യന്‍ ഹെല്‍പ്പ് ലൈന്‍
X


തിരുവനന്തപുരം: കേരളത്തില്‍ 'ലവ് ജിഹാദ്' ഉണ്ടെന്ന സംഘപരിവാര്‍ ആരോപണത്തിന് പിന്നാലെ മുസ് ലിങ്ങള്‍ക്കെതിരെ വര്‍ഗീയ അധിക്ഷേപവുമായി ക്രിസ്ത്യന്‍ ഹെല്‍പ് ലൈന്‍. കേരളത്തില്‍ ലൗ ജിഹാദിന് സമാനമായി 'ഫുഡ് ജിഹാദ് ' നടക്കുന്നുവെന്നാണ് ക്രിസ്ത്യന്‍ ഹെല്‍പ് ലൈനിന്റെ ആരോപണം. നമ്മുടെ നാട്ടില്‍ ലഭിക്കുന്ന അറേബ്യന്‍ ഭക്ഷണങ്ങള്‍ ഫുഡ് ജിഹാദ് എന്ന അജണ്ടയുടെ ഭാഗമാണെന്നാണ് ക്രിസ്ത്യന്‍ ഹെല്‍പ്പ് ലൈനിന്റെ ആരോപണം.
കുബ്ബുസും ദംബിരിയാണിയും കുഴിമന്തിയുമെല്ലാം കേരളത്തില്‍ ലഭിക്കുന്നത് ഈ അജണ്ടയുടെ ഭാഗമാണെന്നാണ് ക്രിസ്ത്യന്‍ ഹെല്‍പ്പ് ലൈനിന്റെ വാദം. ഇത് ആഗോളവല്‍കരണ കാലത്ത് നടക്കുന്ന സ്വാഭാവിക മാറ്റമാണെന്ന് ആദ്യം കരുത്തിയെങ്കിലും പിന്നീടാണ് ഇതിന്റെ ഗൗരവം മനസിലാക്കിയതെന്നും സംഘടന തങ്ങളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഭക്ഷണശാലകള്‍ ഹലാല്‍ ആകുമ്പോള്‍ മാംസവ്യാപാര രംഗത്ത് മുസ്‌ലിങ്ങളുടെ കുത്തക ഉറപ്പിക്കപ്പെടുകയാണ്. ഇതിനെക്കാള്‍ ഏറെ അപകടം ഓതി അറക്കുന്ന ഭക്ഷണത്തിലൂടെ ജിന്നുകളുടെ സ്വാധീനം അതു കഴിക്കുന്ന വ്യക്തികളില്‍ ഉണ്ടാകുന്നുവെന്നതാണ്. വിവിധതരത്തിലുള്ള അറബി മാന്ത്രികം ഹലാല്‍ ഭക്ഷണത്തിലൂടെ പ്രയോഗിക്കപ്പെടുന്നുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ക്രിസ്ത്യന്‍ ഹെല്‍പ്പ് ലൈന്‍ ആരോപിക്കുന്നു. അറബി മാന്ത്രികം ഓതി ജിന്നുകള്‍ സന്നിവേശിപ്പിക്കപ്പെട്ട 'ഹലാല്‍' ഭക്ഷണം നമുക്ക് ഇനി ഒഴിവാക്കാം. കൈവിഷം നല്‍കി മനസ്സിനെ സ്വാധീനിക്കുന്ന കുതന്ത്രത്തില്‍നിന്ന് അങ്ങനെ മാത്രമേ രക്ഷപെടാന്‍ സാധിക്കൂ. ഹലാല്‍ ഭക്ഷണം മുസ് ലിങ്ങള്‍ക്ക് നിര്‍ബന്ധമായതു പോലെ ഹലാല്‍ ഭക്ഷണം അമുസ് ലിങ്ങള്‍ക്ക് വര്‍ജ്യവുമാകട്ടെയെന്നും ഇനി മുതല്‍ നമ്മുടെ കുഞ്ഞുങ്ങളുടെയും രക്ഷയ്ക്കായി ഹലാല്‍ ഭക്ഷണം നമുക്ക് ഒഴിവാക്കണമെന്നും ക്രിസത്യന്‍ ഹെല്‍പ്പ് ലൈന്‍ ആഹ്വാനം ചെയ്യുന്നുണ്ട്.
Next Story

RELATED STORIES

Share it