പി സി ജോര്‍ജിന്റെ പരാജയം: വഞ്ചകന് ജനം കൊടുത്ത മറുപടിയെന്ന് എസ് ഡിപിഐ
കോട്ടയം: പി സി ജോര്‍ജിന്റെ വഞ്ചനാപരമായ നിലപാടിന് ജനം കൊടുത്ത മറുപടിയാണ് നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയമെന്ന് എസ്ഡിപിഐ കോട്ടയം ജില്ലാ പ്രസിഡന്റ് യു നവാസ്. ഹിംസ്ര ജന്തുവിനെ പോലെ നാടുനീളെ മറ്റുള്ളവരെ തെറിവിളിച്ചും അലറിയും കൂവിയും നടന്ന ജോര്‍ജ് പൂഞ്ഞാറിന്റെ ശാപമായി മാറിയിരിക്കുകയാണ്. മുന്നണികളെ മാറിമാറി സമീപിച്ച് എല്ലാവരും ജോര്‍ജിന്റെ വങ്കത്തരത്തിന് കൂട്ടുനില്‍ക്കില്ലെന്ന് ഉറപ്പായപ്പോള്‍ സംഘപരിവാരത്തെ പോലും ലജ്ജിപ്പിക്കുന്ന വിദ്വേഷവും വര്‍ഗീയതയും പ്രചരിപ്പിച്ച് വോട്ട് നേടാനുള്ള തീവ്രപരീക്ഷണമാണ് നടത്തിയത്. മണ്ഡലത്തിലെ നിഷ്പക്ഷമതികളും സമാധാനപ്രിയരുമായ ജനത ജോര്‍ജിന്റെ കാപട്യം തിരിച്ചറിഞ്ഞ് പ്രതികരിക്കുകയായിരുന്നു. വര്‍ഗീയതയുടെ കാളകൂട വിഷവും പേറി നടക്കുന്ന ജോര്‍ജിനെ നിയമസഭ കാണിക്കില്ലെന്ന അഭിമാനകരമായ നിലപാടെടുത്ത പൂഞ്ഞാര്‍ മണ്ഡലത്തിലെ പ്രബുദ്ധരായ വോട്ടര്‍മാരെ എത്രകണ്ട് പ്രശംസിച്ചാലും മതിവരില്ല.
കൂമ്പടഞ്ഞ വാഴ പോലെ രാഷ്ട്രീയ കേരളത്തില്‍ പൂര്‍ണമായും തിരസ്കരിക്കപ്പെട്ട ജോര്‍ജ് വനവാസത്തിന് പോവുന്നതാണ് ഇനി ഉത്തമം. ജോര്‍ജിന്റെ വിഷം വമിപ്പിക്കുന്ന വായ തുറക്കുന്നത് പൊതുസമൂഹം ഇഷ്ടപ്പെടുന്നില്ല എന്നതിന്റെ തെളിവാണ് തിരഞ്ഞെടുപ്പിലെ പരാജയം. രാഷ്ട്രീയത്തിനതീതമായി എംഎല്‍എയായി തിരഞ്ഞെടുത്ത വോട്ടര്‍മാരെയും നാടിനെയും വഞ്ചിച്ച ജോര്‍ജിന് ഇനി സമൂഹത്തില്‍ യാതൊരു വിലയും നിലയുമില്ലാതായിരിക്കുന്നു. ആഭാസവും അസഭ്യവും മുഖമുദ്രയാക്കിയ ജോര്‍ജിനെ തീണ്ടാപ്പാടകലെ നിര്‍ത്താനാണ് വോട്ടര്‍മാര്‍ തങ്ങളുടെ വിലയേറിയ സമ്മതിദാനാവകാശം വിനിയോഗിച്ചത്. ഇനിയെങ്കിലും ഇത് തിരിച്ചറിയാന്‍ ജോര്‍ജ് തയ്യാറാവണമെന്നും ഇനിയുള്ള കാലം പ്ലാത്തോട്ടം തറവാട് ഭരിക്കുന്നതായിരിക്കും ജോര്‍ജിന് നല്ലതെന്നും യു നവാസ് വ്യക്തമാക്കി.
RELATED STORIES
ഒരു കോടി രൂപയുടെ ഓണ്‍ലൈന്‍ തട്ടിപ്പ്; മുഖ്യകണ്ണി കര്‍ണാടകയില്‍...
9 May 2024 4:30 PM GMTതിയ്യതി ലഭിച്ച അപേക്ഷകര്‍ സ്വന്തം വാഹനവുമായി എത്തണം; നാളെ മുതല്‍...
9 May 2024 2:54 PM GMTഎയര്‍ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ സമരം പിന്‍വലിക്കും; പിരിച്ചുവിട്ട ...
9 May 2024 2:48 PM GMTഅയോധ്യയില്‍ രാം ലല്ലയെ കണ്ടുവണങ്ങി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്
9 May 2024 2:15 PM GMTഇടുക്കിയില്‍ കാര്‍ 600 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; രണ്ടുമരണം
9 May 2024 2:02 PM GMTക്ഷേത്രങ്ങളിൽ പ്രസാദത്തിലും നിവേദ്യത്തിലും ഇനി അരളിപ്പൂ ഇല്ല
9 May 2024 1:49 PM GMT