Voice

പൗരനെ നിരീക്ഷിക്കുന്ന സിസിടിവി കാമറകള്‍ കുറ്റകൃത്യങ്ങള്‍ ഇല്ലാതാക്കുമോ?

പൗരന്മാരെ നിരീക്ഷിക്കുന്നതിന് ഈ ഉപകരണം ഇന്ന് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. കേരളത്തിലെ നാഷണല്‍ ഹൈവേകള്‍ സിസിടിവിയുടെ പരിധിയിലാക്കുമെന്ന് കഴിഞ്ഞ ദിവസം കേരളത്തിലെ ഒരു മന്ത്രി പ്രഖ്യാപിച്ചിരുന്നു.

പൗരനെ നിരീക്ഷിക്കുന്ന സിസിടിവി കാമറകള്‍ കുറ്റകൃത്യങ്ങള്‍ ഇല്ലാതാക്കുമോ?
X

1942ല്‍ ജര്‍മ്മന്‍ ശാസ്ത്രജ്ഞനായ വാള്‍ട്ടര്‍ ബറൂച്ച് ആണ് റോക്കറ്റ് വിക്ഷേപണങ്ങള്‍ വിദൂരമായി നിരീക്ഷിക്കാന്‍ ക്ലോസ്ഡ് സര്‍ക്യൂട്ട് ടെലിവിഷന്‍ (സിസിടിവി) കാമറ വികസിപ്പിച്ചത്. ഒടുവില്‍ എല്ലാ റോക്കറ്റ് വിക്ഷേപണ പരിപാടികളും സിസിടിവി വഴി നിരീക്ഷിക്കാന്‍ തുടങ്ങി. ഇന്ന് ഈ സാങ്കേതികവിദ്യ ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളിലൊന്നായി മാറിയിരിക്കുന്നു.

പൗരന്മാരെ നിരീക്ഷിക്കുന്നതിന് ഈ ഉപകരണം ഇന്ന് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. കേരളത്തിലെ നാഷണല്‍ ഹൈവേകള്‍ സിസിടിവിയുടെ പരിധിയിലാക്കുമെന്ന് കഴിഞ്ഞ ദിവസം കേരളത്തിലെ ഒരു മന്ത്രി പ്രഖ്യാപിച്ചിരുന്നു. പഴയ ഒരു സാങ്കേതികവിദ്യയാണെങ്കിലും ഇത് ക്ലച്ച് പിടിക്കുന്നത് പുതിയ കാലത്താണ്. ഇന്ന് ഇന്ത്യയിലെന്നല്ല ലോകത്തെല്ലായിടത്തും ഈ സാങ്കേതികവിദ്യ പൗരനെ നിരീക്ഷിക്കാന്‍ ഉപയോഗിക്കുന്നു.

2021 മെയ്യില്‍ കൊംപാരിടെക് ഒരു റിപോര്‍ട്ട് പ്രസിദ്ധീകരിച്ചു. അത് പ്രകാരം ലോകത്താസകലം 770 ദശലക്ഷം സിസിടിവി കാമറകള്‍ ഉപയോഗിക്കുന്നു. അതിന്റെ 54 ശതമാനവും ചൈനയിലാണ്. ലോകത്ത് സ്വന്തം പൗരന്മാരെ ഏറ്റവും കൂടുതല്‍ നിരീക്ഷിക്കുന്ന രാഷ്ട്ര സംവിധാനം ചൈനയിലാണെന്നാണ് ഇതിനര്‍ത്ഥം.

ലോകത്തെന്ന പോലെ ഇന്ത്യയിലും സിസിടിവികള്‍ വ്യാപകമാവുകയാണ്. ഇന്ത്യയിലെ 15 നഗരങ്ങളിലായി 1.54 ദശലക്ഷം സിസിടിവി കാമറകളുണ്ട്. ന്യൂഡല്‍ഹി (5,51,500), ഹൈദരാബാദ് (3,75,000), ചെന്നൈ (2,80,000), ഇന്‍ഡോര്‍ (2,00,600) എന്നിവിടങ്ങളിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ നിരീക്ഷണ ക്യാമറകള്‍ ഉള്ളത്.

രാജ്യത്ത് സ്ഥാപിച്ചിട്ടുള്ള 91.1% സിസിടിവി ക്യാമറകളും ഈ നാല് നഗരങ്ങളിലാണെന്നതാണ് ശ്രദ്ധേയം. ഇന്‍ഡോറില്‍ 1000 പേര്‍ക്ക് 64.43 സിസിടിവി കാമറകളുണ്ട്. ഹൈദരാബാദില്‍ 36.52, ന്യൂഡല്‍ഹിയില്‍ 33.73 എന്നിങ്ങനെയാണ് മറ്റ് പ്രദേശങ്ങളിലെ കണക്ക്. സിസിടിവി കാമറകളുടെ കണക്കുവച്ച് ഇന്‍ഡോര്‍ ലോകത്ത് നാലാം സ്ഥാനത്തും ഹൈദരാബാദ് 12ാം സ്ഥാനത്തും ഡല്‍ഹി 16ാം സ്ഥാനത്തുമാണ്. 20 ലോകനഗരങ്ങളുടെ കണക്കെടുക്കുമ്പോഴുള്ള സ്ഥിതിയാണ് ഇത്.

അതായത് ലോകത്ത് ഏറ്റവും കൂടുതല്‍ നിരീക്ഷക്കപ്പെടുന്ന നഗരങ്ങളില്‍ പലതും ഇന്ത്യയിലാണ്. സിസിടിവി കാമറകള്‍ ഉണ്ടെന്നത് നാം അഭിമാനക്കുക കൂടി ചെയ്യുന്നുണ്ട്. ഉദാഹരണം കെജ്രിവാളിന്റെ ട്വീറ്റ് തന്നെ. ചരുരശ്ര മൈലില്‍ ഏറ്റവും കൂടുല്‍ സിസിടിവി കാമറയുള്ള നഗരമായി ന്യൂയോര്‍ക്കിനെയും ഷാങ്ഹായിയെയും പോലെ ഡല്‍ഹി മാറിയിരിക്കുന്നുവെന്നും അഭിമാനിക്കണമെന്നുമാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.

പക്ഷേ, വിചിത്രമായ കാര്യം സിസിടിവി കാമറകളുടെ സാന്നിധ്യം കുറ്റകൃത്യങ്ങളില്‍ പ്രതിഫലിക്കുന്നില്ലെന്ന് കണക്കുകള്‍ പറയുന്നു. കൂടുതല്‍ സിസിടിവി കാമറകളുളള നഗരങ്ങളില്‍ കുറ്റകൃത്യനിരക്കും കൂടുതലാണ്. ന്യൂഡല്‍ഹിയില്‍ 59.54, ഇന്‍ഡോറില്‍ 49.88, ഹൈദരാബാദ് 43.78, ചെന്നൈ 40.87 എന്നിങ്ങനെയാണ് ഈ നഗരങ്ങളിലെ സിസിടിവി സാന്ദ്രതയെങ്കിലും ഇവിടെ കുറ്റകൃത്യനിരക്ക് കൂടുതലാണ്. സിസിടിവി കാമറകള്‍ കുറഞ്ഞ ബെംഗളൂരു(54.42), കൊല്‍ക്കത്ത(47.55), കൊച്ചി(41.12) എന്നിവിടങ്ങളില്‍ കുറ്റകൃത്യങ്ങളും താരതമ്യേന കുറവാണ്.

2020 ജനുവരിയില്‍ സര്‍ഫ്ഷാര്‍ക് കുറ്റകൃത്യങ്ങളും നിരീക്ഷണവും ബന്ധപ്പെടുത്തി ഒരു റിപോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. കാലിഫോര്‍ണിയ റിസര്‍ച്ച് ബ്യൂറോയുടെ ഒരു പഠനത്തില്‍ സിസിടിവി ഉപയോഗം വര്‍ധിച്ചിട്ടുണ്ടെങ്കിലും നടക്കുന്ന കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള തെളിവുകള്‍ ലഭിക്കുന്നത് കുറവാണെന്ന ചൂണ്ടിക്കാട്ടുന്നു. സ്വകാര്യ, പൊതു മേഖലകളിലെ യുഎസ് നിയമ നിര്‍വ്വഹണ ഏജന്‍സികളുടെ വീഡിയോ നിരീക്ഷണത്തിന്റെയും ബയോമെട്രിക് സാങ്കേതികവിദ്യകളുടെയും ഉഉപയോഗത്തെ കുറിച്ചാണ് സിആര്‍ബി പഠനം നടത്തിയത്.

സമൂഹത്തില്‍ നടക്കുന്ന തെരുവ് കുറ്റകൃത്യങ്ങളും കലാപങ്ങളും തടയാന്‍ സിസിടിവി കാരണമാകുന്നുവെന്ന അവകാശവാദം ഡിജിറ്റല്‍ അവകാശ പ്രവര്‍ത്തകനായ കോറി ഡോക്‌ടോറോ പൂര്‍ണ്ണമായും നിരാകരിച്ചു. പകരം, സര്‍ക്കാരുകള്‍ പൗരന്റെ പൊതുജീവിതത്തില്‍ നിരീക്ഷണം നിറവേറ്റുന്നതാണ് ഈ വാഗ്ദാനങ്ങള്‍ക്ക് മറവിലൂടെ നടക്കുന്നതെന്ന് പറഞ്ഞു. പൊതുസ്ഥലത്ത് കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ നിരീക്ഷണ ക്യാമറകള്‍ പരാജയപ്പെട്ടാല്‍ പിന്നെ എങ്ങനെയാണ് സര്‍ക്കാരുകള്‍ അവരുടെ നേട്ടങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതെന്ന ചോദ്യം ഉയരുന്നു.

2011ലെ, 'ആന്റി സര്‍വേലന്‍സ് ആക്ടിവിസ്റ്റ്‌സ് വേഴ്‌സസ് ദി ഡാന്‍സിങ് ഹെഡ്‌സ് ഓഫ് ടെററിസം' എന്ന തന്റെ ലേഖനത്തില്‍, പണ്ഡിത ലോറ ഹ്യൂയി വിശദീകരിക്കുന്നത് ഇങ്ങനെയാണ്; പൊതു ഇടങ്ങളില്‍ ശക്തമായ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നതിന് ഭരണകൂടങ്ങള്‍, ദേശീയ സുരക്ഷ, സിഗ്‌നല്‍ കുറ്റകൃത്യങ്ങള്‍, പൊതു സുരക്ഷ തുടങ്ങിയ പ്രശ്‌നങ്ങള്‍ ശ്രദ്ധാപൂര്‍വ്വം രൂപപ്പെടുത്തുന്നു. അടിസ്ഥാനപരമായി 'പൊതു ഇടങ്ങളില്‍ നിരീക്ഷണത്തിന് അനുകൂലമായ അഭിനേതാക്കളെ അവരുടെ ലക്ഷ്യബോധമുള്ള പ്രേക്ഷകരെ പിന്തുടരുന്നതിന് സജീവമായി പ്രോത്സാഹിപ്പിക്കുന്നതിലൂടെയാണ് ഈ പൊതു ഭാവന രൂപപ്പെടുത്തുന്നത്.

ഉദാഹരണത്തിന്, സ്ത്രീസുരക്ഷ ഇപ്പോഴും ഒരു പ്രധാന പ്രശ്‌നമായി തുടരുന്ന ഡല്‍ഹിയുടെ കാര്യത്തില്‍, അത്തരം കുറ്റകൃത്യങ്ങള്‍ ഗണ്യമായി തടയാന്‍ ഉയര്‍ന്ന അളവിലുള്ള നിരീക്ഷണ ക്യാമറകള്‍ കരുതിയിരുന്നു, ഡല്‍ഹി മുഖ്യമന്ത്രി അത്തരമൊരു നടപടിയെ പ്രശംസിക്കുകയും ചെയ്തു. എന്നിരുന്നാലും, അങ്ങനെയായിരുന്നില്ല കാര്യങ്ങള്‍.

അതുപോലെ, 2021 ഡിസംബറില്‍, സുരക്ഷാ ഗ്രിഡ് ശക്തിപ്പെടുത്തുന്നതിനും കശ്മീരിലെ സായുധപ്രവര്‍ത്തനം തടയുന്നതിനും ഹൈ റസല്യൂഷന്‍ കാമറകളും എഫ്ആര്‍ടിയും സ്ഥാപിക്കാന്‍ കശ്മീരിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നിരുന്നാലും, 2015 ജൂണില്‍ പ്രസിദ്ധീകരിച്ച ഒരു റിപോര്‍ട്ട്, സിസിടിവി നിരീക്ഷണവും ഫോണ്‍ ചോര്‍ത്തലും ഉള്‍പ്പെടുന്ന ഇന്ത്യന്‍ നിരീക്ഷണ സംവിധാനം ഇതിനകം തന്നെ കശ്മീരികളുടെ ജീവിതത്തെ തടസ്സപ്പെടുത്തുന്നതായി വിശദീകരിച്ചിരുന്നു.

Next Story

RELATED STORIES

Share it