Sub Lead

ബ്രിട്ടനില്‍ ആണവായുധം എത്തിച്ച് യുഎസ്

ബ്രിട്ടനില്‍ ആണവായുധം എത്തിച്ച് യുഎസ്
X

ലണ്ടന്‍: ബ്രിട്ടനില്‍ യുഎസ് ആണവായുധം എത്തിച്ചതായി റിപോര്‍ട്ട്. സഫോക്കിലെ ലേക്കന്‍ഹെത്ത് സൈനികതാവളത്തില്‍ ബി61-12 തെര്‍മോ ന്യൂക്ലിയര്‍ ഗ്രാവിറ്റി ബോംബ് എത്തിച്ചുവെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്.


എഫ്-35എ ഫൈറ്റര്‍ ജെറ്റ് തുടങ്ങിയ ജെറ്റുകളില്‍ നിന്നും വിക്ഷേപിക്കാന്‍ കഴിയുന്ന ബോംബാണിത്. സോവിയറ്റ് യൂണിയനും യുഎസും തമ്മിലുള്ള ശീതയുദ്ധകാലത്ത് ഈ താവളത്തില്‍ യുഎസ് ആണവായുധങ്ങള്‍ സൂക്ഷിച്ചിരുന്നു. യൂറോപില്‍ ആണവബോംബുകള്‍ വേണ്ടെന്ന തീരുമാനത്തെ തുടര്‍ന്ന് 2008ല്‍ അവ പിന്‍വലിച്ചു. പക്ഷേ, റഷ്യയും യൂറോപ്പും തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് അവയെ വീണ്ടും കൊണ്ടുവരുകയായിരുന്നു. ലേക്കന്‍ഹെത്ത് സൈനികതാവളത്തില്‍ മതിയായ സുരക്ഷ ഒരുക്കിയതായി യുഎസ് സര്‍ക്കാരിന്റെ റിപോര്‍ട്ടുകള്‍ പറയുന്നു.

Next Story

RELATED STORIES

Share it