Sub Lead

രാജ്യത്ത് ഒമിക്രോണ്‍ വ്യാപനം രൂക്ഷമാവാന്‍ സാധ്യതയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം; രോഗബാധിതരുടെ എണ്ണം 14 ലക്ഷമായേക്കും

ന്ത്യയില്‍ 11 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 101 ഒമിക്രോണ്‍ കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഏറ്റവും കൂടുതല്‍ കേസുകളുള്ളത് മഹാരാഷ്ട്രയിലാണ്

രാജ്യത്ത് ഒമിക്രോണ്‍ വ്യാപനം രൂക്ഷമാവാന്‍ സാധ്യതയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം; രോഗബാധിതരുടെ എണ്ണം 14 ലക്ഷമായേക്കും
X

ന്യൂഡല്‍ഹി: രാജ്യത്ത് ഒമിക്രോണ്‍ വ്യാപനം രൂക്ഷമാവാന്‍ സാധ്യതയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. യു.കെ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലെ രോഗവ്യാപന തോതുമായി താരതമ്യപ്പെടുത്തുമ്പോള്‍ പ്രതിദിന രോഗബാധിതരുടെ എണ്ണം 14 ലക്ഷം വരെ ഉയരാന്‍ സാധ്യതയുണ്ടെന്നും കോവിഡ് ടാസ്‌ക് ഫോഴ്‌സ് മേധാവി വി കെ പോള്‍ അറിയിച്ചു. ഒമിക്രോണ്‍ വ്യാപനം യൂറോപ്യന്‍ രാജ്യങ്ങളില്‍ കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. 88,042 കേസുകളാണ് 24 മണിക്കൂറിനിടെ യു.കെയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഫ്രാന്‍സില്‍ 65,000 കേസുകളാണുള്ളത്. ഈ സാഹചര്യത്തില്‍ ഇന്ത്യയുടെ ജനസംഖ്യ കൂടി കണക്കിലെടുത്താല്‍ പ്രതിദിനം 14 ലക്ഷം കേസുകള്‍ വരെ ഉണ്ടാകും. അനാവശ്യ യാത്രകള്‍, ആള്‍ക്കൂട്ടം, പുതുവത്സര ആഘോഷങ്ങള്‍ എന്നിവയില്‍ ജാഗ്രത പാലിക്കണമെന്നും വി കെ പോള്‍ പറ!ഞ്ഞു. നിലവിലെ സാഹചര്യം തുടരുകയാണെങ്കില്‍ ഒമിക്രോണ്‍ ഡെല്‍റ്റയെ മറികടക്കുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.

ഡെല്‍റ്റ വ്യാപനം കുറവായിരുന്ന ദക്ഷിണാഫ്രിക്കയില്‍ അതിനേക്കാള്‍ വേഗതയിലാണ് ഒമിക്രോണ്‍ വ്യാപനമുള്ളതെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. ഇന്ത്യയില്‍ 11 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 101 ഒമിക്രോണ്‍ കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഏറ്റവും കൂടുതല്‍ കേസുകളുള്ളത് മഹാരാഷ്ട്രയിലാണ്. മുംബൈയില്‍ 32 ഒമിക്രോണ്‍ ബാധിതരാണുള്ളത്. ഡല്‍ഹിയില്‍ പത്ത് പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. കര്‍ണാടക, ഗുജറാത്ത്, കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളും ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it