Sub Lead

റഫേല്‍ കരാര്‍: തെളിവുകളുണ്ടായിട്ടും എന്തുകൊണ്ട് അന്വേഷിക്കുന്നില്ലെന്ന് കോണ്‍ഗ്രസ്

രഹസ്യരേഖകള്‍ ഇടനിലക്കാരന്റെ കയ്യല്‍ എങ്ങനെ എത്തിയെന്നാണ് കോണ്‍ഗ്രസ് ചോദ്യമുന്നിയിച്ചത്. തെളിവുകളുണ്ടായിട്ടും എന്തുകൊണ്ട് ഏജന്‍സികള്‍ അന്വേഷിക്കുന്നില്ലെന്നും കോണ്‍ഗ്രസ് ചോദിച്ചു

റഫേല്‍ കരാര്‍: തെളിവുകളുണ്ടായിട്ടും എന്തുകൊണ്ട് അന്വേഷിക്കുന്നില്ലെന്ന് കോണ്‍ഗ്രസ്
X

ന്യൂഡല്‍ഹി: റഫേല്‍ കരാറില്‍ കൈക്കൂലി വാങ്ങിയതിന് കൂടുതല്‍ തെളിവുകള്‍ ഫ്രഞ്ച് മാധ്യമമായ മീഡിയപാര്‍ട്ട് പുറത്തുവിട്ടതിന് പിന്നാലെ പ്രകോണ്‍ഗ്രസിന്റെ പ്രതികരണം. രഹസ്യരേഖകള്‍ ഇടനിലക്കാരന്റെ കയ്യല്‍ എങ്ങനെ എത്തിയെന്നാണ് കോണ്‍ഗ്രസ് ചോദ്യമുന്നിയിച്ചത്. തെളിവുകളുണ്ടായിട്ടും എന്തുകൊണ്ട് ഏജന്‍സികള്‍ അന്വേഷിക്കുന്നില്ലെന്നും കോണ്‍ഗ്രസ് ചോദിച്ചു. റഫാല്‍ കരാറിനായി ഡസോ എവിയേഷന്‍ 64 കോടി രൂപ ഇടനിലക്കാരന്‍ സുഷേന്‍ ഗുപ്തക്ക് നല്‍കിയെന്നാണ് മീഡിയപാര്‍ട്ട് റിപ്പോര്‍ട്ട് ചെയ്തത്. വ്യാജ ബില്ലുകളും മറ്റും തയ്യാറാക്കി മൗറീഷ്യസിലെ ഇന്റര്‍സ്‌റ്റെല്ലാര്‍ എന്ന കമ്പനി വഴിയാണ് സുഷേന്‍ ഗുപ്തക്ക് ഡസോ പണം നല്‍കിയത്. 2007 - 2012 കാലത്താണ് ഈ പണം ഇന്റര്‍സ്‌റ്റെല്ലാറിന് ലഭിച്ചത്.

സുഷേന്‍ ഗുപ്തക്ക് ഡസോ ഏവിയേഷന്‍ പണം കൈമാറിയെന്ന വിവരം 2018 ഒക്ടോബര്‍ ഒന്നിന് മൗറീഷ്യസ് അഡ്വക്കേറ്റ് ജനറല്‍ ഇന്ത്യയിലെ സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തെ കുറിച്ച് ഒരു അന്വേഷിക്കാന്‍ തയ്യാറായില്ലെന്നും മീഡിയപാര്‍ട്ട് പറയുന്നു. അഗസ്റ്റ വെസ്റ്റലാന്റ് ഹെലികോപ്ടര്‍ ഇടപാടില്‍ പ്രതിയായ സുഷേന്‍ ഗുപ്തയുമായി ബന്ധപ്പെട്ട രേഖകള്‍ കൈമാറുമ്പോഴാണ് ഇക്കാര്യവും അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചതെന്നും മീഡിയപാര്‍ട്ട് പറയുന്നു. റഫാല്‍ കരാറില്‍ അഴിമതിയുണ്ടെന്ന പരാതി സിബിഐക്ക് ലഭിച്ച് ഒരാഴ്ചക്ക് ശേഷമായിരുന്നു മൗറീഷ്യസ് രേഖകള്‍ നല്‍കിയെതെന്നും റിപ്പോര്‍ട്ടിലുണ്ട്. ഐടി കരാറുകള്‍ക്കായാണ് പണം നല്‍കിയതെന്ന് കാണിച്ച് വ്യാജ ബില്ലുകള്‍ തയ്യാറാക്കിയാണ് പണം കൈമാറിയത്. പല ബില്ലുകളിലും ഡസോ ഏവിയേഷന്റെ പേര് തെറ്റായി രേഖപ്പെടുത്തിയിരുന്നുവെന്നും മീഡിയപാര്‍ട്ട് വെളിപ്പെടുത്തി. അതേസമയം 2004-2013 കാലത്ത് 14 മില്യണ്‍ യൂറോ ഡസോ റഫാല്‍ കരാറിനായി സുഷേന്‍ ഗുപ്തക്ക് നല്‍കിയെന്നും കൈക്കൂലി വാങ്ങിയ യുപിഎ സര്‍ക്കാരിന് കരാര്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയതാണോയെന്നും ബിജെപി പരിഹസിച്ചു. അന്വേഷണ ഏജന്‍സികള്‍ സര്‍ക്കാറിന്റെ കളിപ്പാവകള്‍ മാത്രമാണെന്ന വാദം ശരിവയ്ക്കുന്നതാണ് പുതിയവിവാദം.

Next Story

RELATED STORIES

Share it