Sub Lead

യുവാക്കളെ ഹണിട്രാപ്പില്‍ കുടുക്കിയ സൈക്കോ ദമ്പതികള്‍ അറസ്റ്റില്‍; ഇരകളുടെ ജനനേന്ദ്രിയത്തില്‍ സ്‌റ്റേപ്ലര്‍ പിന്നുകള്‍ അടിച്ചു

പത്തനംതിട്ട: ഹണിട്രാപ്പില്‍ കുടുക്കി യുവാക്കളെ ക്രൂരമായി മര്‍ദ്ദിച്ച ദമ്പതികള്‍ അറസ്റ്റില്‍. ചരല്‍കുന്ന് സ്വദേശികളും യുവദമ്പതികളുമായ ജയേഷും രശ്മിയുമാണ് അറസ്റ്റിലായത്. ആലപ്പുഴ, റാന്നി സ്വദേശികളായ യുവാക്കളാണ് അവരുടെ ക്രൂരതകള്‍ക്ക് ഇരകളായത്. ദമ്പതികള്‍ക്ക് സൈക്കോപ്പതി മനോനിലയാണെന്നാണ് പോലിസ് പറയുന്നത്.

റാന്നി സ്വദേശിയായ യുവാവുമായി ഫോണിലൂടെയാണ് രശ്മി സൗഹൃദം സ്ഥാപിച്ചത്. പിന്നീട് വീട്ടിലേക്ക് ക്ഷണിച്ചു. മാരാമണ്‍ ജങ്ഷനില്‍ വന്ന യുവാവിനെ ജയേഷാണ് വീട്ടിലേക്ക് കൊണ്ടുപോയത്. തുടര്‍ന്ന് രശ്മിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് പോലെ അഭിനയിക്കാന്‍ ഭീഷണിപ്പെടുത്തി രംഗങ്ങള്‍ മൊബൈല്‍ഫോണില്‍ ചിത്രീകരിച്ചു. അതിന് ശേഷം യുവാവിനെ കയര്‍കൊണ്ട് മച്ചില്‍ കെട്ടിത്തൂക്കി. മുളക് പൊടി കലക്കിയ വെള്ളം ജനനേന്ദ്രിയത്തില്‍ സ്‌പ്രേ ചെയ്തു. ജനനേന്ദ്രിയത്തില്‍ 23 സ്റ്റേപ്ലര്‍ പിന്നുകളും അടിച്ചു. അതിന് ശേഷം നഖം പിഴുതെടുത്ത് റോഡില്‍ തള്ളി. യുവാവിനെ റോഡില്‍ കണ്ട ഓട്ടോ തൊഴിലാളികളാണ് ആശുപത്രിയില്‍ എത്തിച്ചത്. യുവാവ് ആശുപത്രിയില്‍ ചികിത്സ തേടിയ വിവരം ആശുപത്രി അധികൃതരാണ് പോലിസിനെ അറിയിച്ചത്.

എന്താണ് സംഭവിച്ചതെന്ന് നാണക്കേടുകാരണം യുവാവ് പോലിസിനോട് പറഞ്ഞില്ല. മറ്റു കാരണങ്ങളാണ് പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ ചിലരെ പോലിസ് കസ്റ്റഡിയിലും എടുത്തിരുന്നു. സംശയം തോന്നി വിശദമായി നടത്തിയ അന്വേഷണത്തിലാണ് ദമ്പതികള്‍ പിടിയിലായത്. റാന്നി സ്വദേശിയുടെ പണവും ദമ്പതികള്‍ മോഷ്ടിച്ചു. വിശദമായ അന്വേഷണത്തിന് എസ്പി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

ആലപ്പുഴ സ്വദേശിയായ ഇര ബെംഗളൂരുവിലാണ് ജോലി ചെയ്തിരുന്നത്. ഇയാളെയും ഫോണിലൂടെയാണ് രശ്മി വശീകരിച്ചത്. ഇയാള്‍ അവധിക്ക് നാട്ടിലെത്തിയപ്പോള്‍ രശ്മി വീട്ടിലേക്ക് ക്ഷണിച്ചു. തിരുവല്ലയില്‍വച്ച് ജയേഷ് യുവാവിനെ കൂട്ടികൊണ്ടുവന്നു. വീട്ടിലെത്തിച്ച് അതിക്രൂരമായി മര്‍ദിച്ചു. മുളക് സ്‌പ്രേ ജനനേന്ദ്രിയത്തില്‍ അടിച്ചു. പിന്നീട് വാഹനത്തില്‍ കയറ്റി വഴിയില്‍ ഇറക്കിവിട്ടു. അയാളുടെ ഐ ഫോണും തട്ടിയെടുത്തു.

Next Story

RELATED STORIES

Share it