Sub Lead

രാജ്യസ്‌നേഹികളെന്നു പറയുന്ന ആര്‍എസ്എസുകാര്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തവരല്ലെന്ന് അഡ്വ.രശ്മിത രാമചന്ദ്രന്‍

ഇന്ന് ഇവര്‍ ഉയര്‍ത്തിക്കൊണ്ടു വരുന്ന പൗരത്വ ഭേദഗതി നിയമം മൂലം രാജ്യത്തെ രാഷ്ട്രപതിയുടെ പിന്‍തലമുറക്കാരും കാര്‍ഗില്‍ യുദ്ധത്തില്‍ മരണമടഞ്ഞ ധീര ജവാന്മാരുടെ കുടുംബാംഗങ്ങളുമാണ് പുറത്താകുന്നത്. ഭരണഘടനയിലെ മതനിരപേക്ഷതയക്ക് മങ്ങലേല്‍പിക്കുന്ന നിയമനിര്‍മ്മാണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന രാജ്യത്തെ പ്രധാനമന്ത്രിയായ നരേന്ദ്ര മോദിയെയാണ് നിയമം മൂലം നിരോധിക്കേണ്ടതെന്നും അഡ്വ.രശ്മിത രാമചന്ദ്രന്‍ വ്യക്തമാക്കി. മുസ് ലിം ഭരണകൂടങ്ങളെ കരിവാരിത്തേച്ചു കൊണ്ടും ഇസ് ലാമിനെ ശത്രുവായി പ്രഖ്യാപിച്ചു കൊണ്ടും ഭരണത്തകര്‍ച്ച മറച്ചുവയ്ക്കാനാണ് സംഘ പരിവാര്‍ ശ്രമിക്കുന്നത്. വര്‍ഗീയതയ്ക്ക് മറുപടി പറയേണ്ടത് മതപരമായി സംഘടിച്ചു കൊണ്ടല്ല. മതനിരപേക്ഷതയായിരിക്കണം മറുപടി

രാജ്യസ്‌നേഹികളെന്നു പറയുന്ന ആര്‍എസ്എസുകാര്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തവരല്ലെന്ന് അഡ്വ.രശ്മിത രാമചന്ദ്രന്‍
X

കൊച്ചി: രാജ്യസ്‌നേഹികളെന്നു പറയുന്ന ആര്‍എസ്എസുകാര്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തവരല്ല. മൂവര്‍ണക്കൊടി കണ്ടാല്‍ കോരിത്തരിക്കുമെന്നു പറയുന്ന ഇവര്‍ 2003 വരെ തങ്ങളുടെ ആസ്ഥാനങ്ങളില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്താന്‍ തയ്യാറായിരുന്നവരല്ലെന്നും പ്രഭാഷകയും രാഷ്ട്രീയ നിരീക്ഷകയുമായ അഡ്വ.രശ്മിത രാമചന്ദ്രന്‍. പൗരത്വ ഭേദഗതി നിയമവും മതനിരപേക്ഷതയും എന്ന വിഷയത്തില്‍ എകെജിസിടി. മഹാരാജാസ് കോളജ് യൂനിറ്റ് വനിതാ സബ് കമ്മറ്റി , കോളജ് യൂനിയന്റെ സഹകരണത്തോടെ സംഘടിപ്പിച്ച പ്രഭാഷണത്തിലും സംവാദത്തിലും പങ്കെടുത്തു സംസാരിക്കുകയായിരുന്നു അവര്‍.ഇന്ന് ഇവര്‍ ഉയര്‍ത്തിക്കൊണ്ടു വരുന്ന പൗരത്വ ഭേദഗതി നിയമം മൂലം രാജ്യത്തെ രാഷ്ട്രപതിയുടെ പിന്‍തലമുറക്കാരും കാര്‍ഗില്‍ യുദ്ധത്തില്‍ മരണമടഞ്ഞ ധീര ജവാന്മാരുടെ കുടുംബാംഗങ്ങളുമാണ് പുറത്താകുന്നത്. ഭരണഘടനയിലെ മതനിരപേക്ഷതയക്ക് മങ്ങലേല്‍പിക്കുന്ന നിയമനിര്‍മ്മാണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന രാജ്യത്തെ പ്രധാനമന്ത്രിയായ നരേന്ദ്ര മോദിയെയാണ് നിയമം മൂലം നിരോധിക്കേണ്ടതെന്നും അഡ്വ.രശ്മിത രാമചന്ദ്രന്‍ വ്യക്തമാക്കി.

മുസ് ലിം ഭരണകൂടങ്ങളെ കരിവാരിത്തേച്ചു കൊണ്ടും ഇസ് ലാമിനെ ശത്രുവായി പ്രഖ്യാപിച്ചു കൊണ്ടും ഭരണത്തകര്‍ച്ച മറച്ചുവയ്ക്കാനാണ് സംഘ പരിവാര്‍ ശ്രമിക്കുന്നത്. വര്‍ഗീയതയ്ക്ക് മറുപടി പറയേണ്ടത് മതപരമായി സംഘടിച്ചു കൊണ്ടല്ല. മതനിരപേക്ഷതയായിരിക്കണം മറുപടി. ആറു പ്രാവശ്യം 'ആദര്‍ശം' മൂലംപാര്‍ടി മാറിയ ആളാണ് കേരള ഗവര്‍ണര്‍. അദ്ദേഹത്തെ ഓര്‍മ്മിപ്പിക്കാനുള്ളത് മദ്രാസ് ഗവര്‍ണറുടെ മൂക്കു ചെത്താന്‍ ധൈര്യമുണ്ടായിരുന്ന കെ സി എസ് മണിമാരുടെ നാടാണ് കേരളമെന്നാണെന്നും അവര്‍ പറഞ്ഞു.ജിന്നയുടെ ദ്വിരാഷ്ട്ര വാദത്തെ തള്ളിക്കളഞ്ഞ് മതനിരപേക്ഷ ഇന്ത്യയില്‍ ജീവിക്കാന്‍ തീരുമാനിച്ച ലക്ഷക്കണക്കിന് മുസ് ലിംകള്‍ ഇന്ത്യയിലുണ്ട്.

ഇവിടുത്തെ മത നിരപേക്ഷ മനസ്സുള്ള അവസാനത്തെ ഹിന്ദുവിനെയും പഞ്ചാബിയേയും ക്രിസ്ത്യാനിയേയും പാഴ്‌സിയേയും ജൈനനേയും ബൗദ്ധനേയും ഇല്ലാതാക്കിയാല്‍ മാത്രമേ ആദ്യത്തെ മുസ് ലീമിന്റെ തോളില്‍ കൈവയ്ക്കാനാകൂ എന്ന് ഹിന്ദുത്വ വാദികള്‍ തിരിച്ചറിയണം. ജനങ്ങളുടേതാണ് ഭരണഘടന. കാംപസുകള്‍ ജനാധിപത്യത്തിന്റെ ശബ്ദമായി മാറുന്ന കാലത്ത് രാജ്യം വര്‍ഗീയ ശക്തികള്‍ ഉയര്‍ത്തുന്ന ആഭ്യന്തര ഭീഷണികള്‍ മറികടക്കുക തന്നെ ചെയ്യുമെന്നും അവര്‍ പറഞ്ഞു.എകെജിസിടി വനിതാ സബ് കമ്മറ്റി സംസ്ഥാന കണ്‍വീനര്‍ ഡോ.സുമി ജോയി ഓലിയപ്പുറം അധ്യക്ഷത വഹിച്ചു.കോളജ് യൂനിയന്‍ പ്രതിനിധി സി എസ് ചന്തു.വനിതാ സബ് കമ്മറ്റി യൂനിറ്റ് കണ്‍വീനര്‍ ഡോ. നീന ജോര്‍ജ് ,വനിതാ സബ് കമ്മറ്റി ജില്ലാ കണ്‍വീനര്‍ ഡോ.ടി എം സ്മിത സംസാരിച്ചു.

Next Story

RELATED STORIES

Share it